ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ബാല്യകാല വസതി വാങ്ങാന്‍ ജന്മനാട്, ഷിക്കാഗോയില്‍ നിന്നും 32 കിലോമീറ്റര്‍ മാത്രം അകലെ

ഷിക്കാഗോ: പുതിയ മാര്‍പാപ്പ ലിയോ പതിനാലാമന്റെ ബാല്യകാല വസതി വാങ്ങാന്‍ ഒരുങ്ങുകയാണ് ജന്മഗ്രാമമായ ഷിക്കാഗോയിലെ ഡോള്‍ട്ടണിലെ അധികൃതര്‍. മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന് പിന്നാലെ ഇല്ലിനോയിസിലെ ഡോള്‍ട്ടണിലെ ഇ. 142-ാം പ്ലേസിലെ ചെറിയ, ഇരുനില വീട് ഏറെ ശ്രദ്ധനേടിയിരുന്നു. വിന്‍ഡി സിറ്റിയില്‍ നിന്ന് ഏകദേശം 20 മൈല്‍ തെക്കാണ് ഈ വീട്.

മുമ്പ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് എന്നറിയപ്പെട്ടിരുന്ന ലിയോ, മെയ് മാസത്തിലാണ് ആദ്യത്തെ അമേരിക്കന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തെ ചരിത്ര നിമിഷമായി അമേരിക്കയും അദ്ദേഹത്തിന്റെ ജന്മനാടായ ഷിക്കാഗോയും ആഘോഷിച്ചിരുന്നു. നമ്മുടെ നഗരത്തിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്ന്’ എന്നാണ് ചിക്കാഗോ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണ്‍ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്.

1955-ല്‍ ഷിക്കാഗോയില്‍ ജനിച്ച പ്രെവോസ്റ്റ്, വില്ലനോവയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടുകയും തുടര്‍ന്ന് ഷിക്കാഗോയിലെ കാത്തലിക് തിയോളജിക്കല്‍ യൂണിയനില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ നേടുകയും ചെയ്തു. പിന്നീട് വൈദീകനായ അദ്ദേഹം കഴിഞ്ഞ 20 വര്‍ഷമായി പെറുവില്‍ ബിഷപ്പായിരുന്നു.

ഡോള്‍ട്ടണ്‍ വില്ലേജ് ബോര്‍ഡ് അംഗങ്ങള്‍ മാര്‍പാപ്പയുടെ വീട് വാങ്ങുന്നതിനെ ‘ജീവിതത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം’ എന്നാണ് വിശേഷിപ്പിച്ചത്. മൈക്കല്‍ ജാക്സണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ എന്നിവരുടെ വീടുകള്‍ ചരിത്ര സ്മാരകങ്ങളായപ്പോഴുണ്ടായ സാമ്പത്തിക നേട്ടങ്ങള്‍ ബോര്‍ഡ് അംഗങ്ങള്‍ ഉദാഹരണമായി കാണുന്നുണ്ട്. എന്നാല്‍ വീടിന്റെ ഉടമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

More Stories from this section

family-dental
witywide