സുപ്രീംകോടതി വിധി ക്കെതിരെ നിര്‍ണായക നീക്കവുമായി രാഷ്ടപതി, ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിര്‍വചിക്കാനാകുമോ?

ന്യൂഡല്‍ഹി : ബില്ലുകളിലെ തീരുമാനമെടുക്കാന്‍ കാലതാമസം പാടില്ലെന്ന് കാട്ടി സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നിര്‍ണായക നീക്കവുമായി രാഷ്ടപതി ദ്രൗപദി മുര്‍മു. നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചതിനെതിരെ പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് പതിനാല് ചോദ്യങ്ങളാണ് സുപ്രീം കോടതിയോട് രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്.

ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിര്‍വചിക്കാനാകുമോ എന്നതാണ് രാഷ്ട്രപതിയുടെ പ്രധാനചോദ്യം. വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളില്‍ വ്യക്തത തേടിയാണ് രാഷ്ട്രപതിയുടെ നീക്കം.

ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും മുര്‍മു റെഫറന്‍സില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

More Stories from this section

family-dental
witywide