പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ; അഞ്ചു രാജ്യങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി പത്ത് വർഷത്തിനിടെ  നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര സന്ദർശനത്തിന് ഇന്ന് തുടക്കം.  എട്ട് ദിവസങ്ങളിലായി  അഞ്ചു രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കും. . ജൂലൈ 9 വരെ നീണ്ടുനിൽക്കുന്ന   സന്ദർശനത്തിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജൻ്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക.

പ്രധാനമന്ത്രി ആദ്യസന്ദർശനം ഘാനയിലേക്കാണ് . ഒരു ഇന്ത്യൻ പ്രധാനമന്ത്രി 30 വർഷങ്ങൾക്ക് ശേഷമാണ് ഘാനയിലെത്തുന്നത്. ട്രിനിഡാഡ് ആൻഡ് ടുബാഗോയിലും മോദി സന്ദർശിക്കും. 26 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആൻഡ് ടുബാഗോ സന്ദർശനമാണിത്. ഈ മാസം 6, 7 തീയതികളിൽ ബ്രസീലിലെ റിയോഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും

നമീബീയിൽ ഈ മാസം 9ന്  സന്ദർശനം നടത്തുന്നുണ്ട്. സന്ദർശനത്തിൽ പ്രധാനമായ ധാരണാപത്രങ്ങൾ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ രണ്ടാമത്തെ അഞ്ച് രാഷ്ട്ര സന്ദർശനമാണിത്. 2016-ൽ അദ്ദേഹം അമേരിക്ക, മെക്സിക്കോ, സ്വിറ്റ്സർലൻഡ്, അഫ്ഗാനിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.

More Stories from this section

family-dental
witywide