പട്‌ന: എൻഡിഎയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി പ്രിയങ്കാ ഗാന്ധി. എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രചരിപ്പിക്കുന്നത് വ്യാജ ദേശീയതയും ഭിന്നിപ്പിന്റെ രാഷ്ട്രീയവുമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ബിഹാറിലെ ബെഗുസരായില്‍ നടന്ന മഹാഗഡ്ബന്ധന്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
അവര്‍ ആദ്യം ജനങ്ങളെ തമ്മില്‍ വിഭജിച്ചു. പിന്നെ യുദ്ധത്തിന് പോയി. പക്ഷെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ കഴിഞ്ഞില്ല. അതോടെ അവര്‍ വോട്ട് മോഷണം ആരംഭിച്ചു. ബിജെപി നേതാക്കള്‍ നെഹ്‌റുവിനെയും ഇന്ദിരാ ഗാന്ധിയെയും വിമര്‍ശിച്ചു. പക്ഷെ അവര്‍ ഒരിക്കലും തൊഴിലില്ലായ്മയെയും കുടിയേറ്റത്തെയും കുറിച്ച് സംസാരിക്കില്ല. അവര്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കുകയും വ്യാജ ദേശീയത പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ബിഹാർ നിരവധി സംഭാവനകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് വേണ്ടവിധം വികസനമുണ്ടായിട്ടില്ല. പ്രധാനമന്ത്രി പൊതുമേഖലാ സ്ഥാപനങ്ങളെ അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് വിറ്റെന്നും എൻഡിഎയുടെ വ്യാജ വാഗ്ദാനങ്ങളില്‍ ബിഹാറിലെ ജനങ്ങൾ വഞ്ചിതരാകരുതെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Priyanka Gandhi makes strong allegations against NDA; spreading fake nationalism and politics of division to win elections











