
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ വൈദികരുടെ പ്രതിഷേധത്തിനിടെ വീണ്ടും സംഘര്‍ഷം. ബിഷപ് ഹൗസില്‍ പ്രാര്‍ത്ഥനാ പ്രതിഷേധം നടത്തുന്നതിനിടെ വിമത വൈദികരെ ബലം പ്രയോഗിച്ച് പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാത്തിയത്. പ്രതിഷേധിക്കുന്ന വൈദികരില്‍ നാലുപേരെ അപ്പോസ്‌തലിക്ക് അഡ്മിനിസ്ട്രേറ്റർ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അതിരാവിലെ പൊലീസ് എത്തിയെന്നും വൈദികരെ ഉപദ്രവിച്ചുവെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുത്തുവെന്നും വൈദികര്‍ പറയുന്നു. കുര്‍ബാന തര്‍ക്കത്തിന്റെ പേരിലും വൈദികര്‍ക്കെതിരായ നടപടിയുടെ പേരിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സെന്റ് മേരീസ് ബസിലിക്കയുടെ മുന്നില്‍ ബിഷപ് ഹൗസിനോട് ചേര്‍ന്ന് വൈദികര്‍ പ്രാര്‍ത്ഥനാ പ്രതിഷേധം നടത്തിവരികയായിരുന്നു. വൈദികരോട് ഒഴിയണം എന്ന് കാട്ടി ഇന്നലെ ഒരു നോട്ടീസ് കൊടുത്തിരുന്നുവെന്നും, ഇതിനു പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ പൊലീസ് എത്തി ക്രൂരതകാട്ടിയതെന്നുമാണ് വിവരം.