ഫോണില്‍ സംസാരിച്ച് പുടിനും നെതന്യാഹുവും ; ചര്‍ച്ചയായത് മിഡില്‍ ഈസ്റ്റ് സാഹചര്യമെന്ന് നേതാക്കൾ, ഗാസയിലെ യുഎസ് നീക്കവും ചർച്ചയായി ?

ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയതായി റിപ്പോര്‍ട്ട്. ഇരു നേതാക്കളും മിഡില്‍ ഈസ്റ്റ് സാഹചര്യത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെച്ചതായാണ് പുറത്തുവരുന്ന വിവരം. ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഇരു നേതാക്കളുംപ്രസ്താവനകളിലൂടെ അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം പുടിന്‍ മുന്‍കൈ എടുത്താണ് ഫോണ്‍ സംഭാഷണം നടത്തിയത്. ചര്‍ച്ചകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അത് നല്‍കിയിട്ടില്ലെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍, ഇറാന്റെ ആണവ പദ്ധതി, സിറിയയുടെ കൂടുതല്‍ സ്ഥിരത തുടങ്ങിയ വിഷയങ്ങളുടെ വെളിച്ചത്തില്‍ ഗാസയിലെ സമീപകാല സംഭവവികാസങ്ങള്‍ ഇരു നേതാക്കളും വിശദമായി സംസാരിച്ചതായി റഷ്യന്‍ പ്രസിഡന്‍സി അറിയിച്ചു.

വ്യാഴാഴ്ച, യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പിന്തുണയ്ക്കുന്ന ഒരു പ്രത്യേക നിര്‍ദ്ദേശം യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കണമെന്ന് യുഎസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഗാസയ്ക്ക് ചുറ്റുമുള്ള സുരക്ഷാ പരിധിയില്‍ ഇസ്രായേലിന് ഒരു നിശ്ചിത കാലയളവിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും യുഎസ് നിര്‍ദേശത്തിലുണ്ട്. ഇതിനു പിന്നാലെയാണ് പുടിന്റെയും നെതന്യാഹുവിന്റെയും സംഭാഷണം എന്നതും ശ്രദ്ധേയം.

പ്രമേയം അംഗീകരിക്കപ്പെടുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ബുധനാഴ്ച പറഞ്ഞിരുന്നു. അതേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ‘നല്ല പുരോഗതി’ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ സമഗ്ര ഗാസ വെടിനിർത്തൽ പദ്ധതിയെ അംഗീകരിക്കുന്ന പ്രമേയത്തിൽ യുഎൻ സുരക്ഷാ കൗൺസിൽ തിങ്കളാഴ്ച വോട്ട് ചെയ്യുമെന്ന് നയതന്ത്രജ്ഞർ പറഞ്ഞു. ഈ നിർദ്ദേശത്തെ പിന്തുണയ്ക്കണമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. പദ്ധതി അംഗീകരിക്കുന്നതിൽ പരാജയപ്പെടുന്നത് ഹമാസിനും യുദ്ധത്തിനും പിന്തുണ നൽകുന്നതിന് തുല്യമാണെന്ന് യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് പറഞ്ഞു.

Putin and Netanyahu spoke on the phone.

More Stories from this section

family-dental
witywide