
മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എം എല്‍ എ 18 മണിക്കൂർ നീണ്ട ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങി. നിലമ്പൂർ കോടതി ജാമ്യം അനുവദിച്ചതോടെയാണ് അൻവർ ജയിൽ മോചിതനായത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് പ്രവർത്തകർ വമ്പൻ വരവേൽപ്പാണ് അൻവറിനായി ഒരുക്കിയത്. പിണറായി സർക്കാരിനെ താഴെ ഇറക്കും വരെ പോരാട്ടമെന്ന് ജയിൽ മോചിതനായ അൻവർ പ്രഖ്യാപിച്ചു. ഇനി പോരാട്ടം ഒറ്റയ്ക്കായിരിക്കില്ലെന്നും യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും നിലമ്പൂർ എം എൽ എ വ്യക്തമാക്കി.
മലപ്പുറത്ത് കട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിന്‍റെ നേതൃത്വത്തിൽ ഡി എം കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് ഇന്നലെ അൻവറിനെ അറസ്റ്റ് ചെയ്തും റിമാൻഡ് ചെയ്തതും. ജയിലിൽ നിന്ന് ജീവനോടെ പുറത്തിറങ്ങിയാൽ കാണാമെന്ന വെല്ലുവിളി നടത്തിയാണ് അൻവർ ജയിലിലേക്ക് കടന്നത്. പിണറായിയുടെ മുസ്ലിം വിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നും അൻവർ അഭിപ്രായപ്പെട്ടിരുന്നു.
മലപ്പുറത്ത് കട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിന്‍റെ നേതൃത്വത്തിൽ ഡി എം കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒതായിയിലുള്ള വീടിനു മുന്നിൽ വൻ പൊലീസ് സന്നാഹമെത്തിയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതി അൻവറാണ്.