പിവി അൻവറിനെ തവനൂർ ജയിലിലാക്കി, ജീവനോടെ പുറത്തിറങ്ങിയാൽ കാണാമെന്ന് വെല്ലുവിളി; മുഖ്യമന്ത്രിക്കും രൂക്ഷ വിമർശനം, ഇന്ന് ജാമ്യാപേക്ഷ നൽകും

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ പി വി അന്‍വര്‍ എം എല്‍ എയെ കോടതി റിമാൻഡ് ചെയ്തതോടെ തവനൂർ ജയിലിലാക്കി. മലപ്പുറത്ത് കട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിന്‍റെ നേതൃത്വത്തിൽ ഡി എം കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അൻവറിനെ അറസ്റ്റ് ചെയ്തും റിമാൻഡ് ചെയ്തതും. ജയിലിൽ നിന്ന് ജീവനോടെ പുറത്തിറങ്ങിയാൽ കാണാമെന്ന വെല്ലുവിളി നടത്തിയാണ് അൻവർ ജയിലിലേക്ക് കടന്നത്. പിണറായിയുടെ മുസ്ലിം വിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നും അൻവർ അഭിപ്രായപ്പെട്ടു.

അതേസമയം അൻവറിനെതിരായ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. ഭരണകൂട ഭീകരതയാണ് അൻവറിനെതിരായ പൊലീസ് നടപടിയെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ളവർ അഭിപ്രായപ്പെട്ടത്.

മലപ്പുറത്ത് കട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിന്‍റെ നേതൃത്വത്തിൽ ഡി എം കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒതായിയിലുള്ള വീടിനു മുന്നിൽ വൻ പൊലീസ് സന്നാഹമെത്തിയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതി അൻവറാണ്. അൻവറിനൊപ്പം മറ്റ് നാല് പ്രതികളേയും റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide