രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകും, ഗർഭഛിദ്രത്തിന്റെയടക്കം തെളിവ് ശേഖരിക്കാൻ ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം

തിരുവനന്തപുരം: യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് ബെംഗളൂരുവിലേക്ക് തിരിക്കുന്നു. ഓണാവധിക്ക് ശേഷം അന്വേഷണസംഘം ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് ചികിത്സാ രേഖകൾ ശേഖരിക്കാനാണ് തീരുമാനം. യുവതികൾ ഗർഭഛിദ്രത്തിനായി ബെംഗളൂരുവിലെ ഒരു ആശുപത്രിയിൽ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. നോട്ടീസ് നൽകി ആശുപത്രിയിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കാനും, ഇരകളിൽ നിന്ന് മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് ശ്രമിക്കും.

കേസുമായി ബന്ധപ്പെട്ട മൂന്നാം കക്ഷികളിൽ നിന്ന് ക്രൈംബ്രാഞ്ച് ഇതിനോടകം മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇരകളാക്കപ്പെട്ട യുവതികളിൽ നിന്ന് മൊഴിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി, ബെംഗളൂരുവിലേക്കുള്ള യാത്രയിലൂടെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. കേസിന്റെ പുരോഗതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ അന്വേഷണത്തിന്റെ ദിശ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

More Stories from this section

family-dental
witywide