ബലാല്‍സംഗ കേസ് : വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും, ‘ കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ലെന്നും ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു മരിക്കുമെന്നും പ്രതികരണം’

കൊച്ചി: ബലാല്‍സംഗ കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിനായി പൊലീസിനു മുന്നില്‍ ഹാജരായേക്കുമെന്ന് സൂചന. രാവിലെ പത്തു മണിയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ വേടന്‍ എത്തുമെന്നാണ് വിവരം. വേടന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ് എച്ച് ഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ കോടതി വേടന് നിര്‍ദേശം നല്‍കിയിരുന്നു. യുവതിയെ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണ് കേസ്. സംഗീത ഗവേഷക നല്‍കിയ മറ്റൊരു പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും വേടനെതിരെ കേസ് എടുത്തിരുന്നു.

അതേസമയം, ഒളിവിലായതോടെ ഉയര്‍ന്ന ചര്‍ച്ചകള്‍ക്ക് മറുപടിയുമായി ഇന്നലെ വേടന്‍ പ്രതികരണവുമായി എത്തിയിരുന്നു. ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയെന്നാണെന്നും എന്നാല്‍, ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ലെന്നും തന്റെയീ ഒറ്റ ജീവിതം ഈ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു മരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും വേടന്‍ വ്യക്തമാക്കി. പീഡന പരാതി വിവാദങ്ങള്‍ക്കിടെ പത്തനംതിട്ട കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രതികരണം.

More Stories from this section

family-dental
witywide