‘ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബി’ന് വന്‍ തിരിച്ചടി നല്‍കി റഷ്യ, യുക്രെയ്‌നില്‍ യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണം; ട്രംപിനോട് പറഞ്ഞതുപോലെ പുടിന്‍ ചെയ്തു

കീവ്: യുക്രെയ്‌നെതിരെ മാരക ആക്രമണം നടത്തി റഷ്യ. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ആക്രമണത്തിനായി 400 ഡ്രോണുകളും 40 മിസൈലുകളും റഷ്യ ഉപയോഗിച്ചു. ഇക്കാര്യം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും സ്ഥിരീകരിച്ചിട്ടുണ്ട്.

‘ഇന്ന് രാജ്യത്തിന്റെ എല്ലാ മേഖലകളിലും നഗരങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 400ലേറെ ഡ്രോണുകളും നാല്‍പതിലേറെ മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തി. 80ലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കുറപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു’സെലന്‍സ്‌കി ശനിയാഴ്ച എക്‌സില്‍ അറിയിച്ചു. റഷ്യന്‍ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ഏതാനും ദിവസം മുന്‍പ് യുക്രെയ്ന്‍ നടത്തിയ ‘ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബ്’ എന്നു പേരിട്ട ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയായാണ് റഷ്യയുടെ ആക്രമണം.

റഷ്യയുടെ തന്ത്രപ്രധാനമായ ക്രൂയിസ് മിസൈല്‍ വാഹിനിക്കപ്പലുകളില്‍ മൂന്നിലൊന്നിലധികം തകര്‍ത്ത യുക്രെയ്‌ന്റെ ഒരു വലിയ ഓപ്പറേഷനായിരുന്നു കഴിഞ്ഞ ദിവസം റഷ്യയില്‍ നടന്നത്. ഇതിന് റഷ്യ പ്രതികാരം ചെയ്യുമെന്നും അറിയാമായിരുന്ന യുക്രെയ്ന്‍ ഞായറാഴ്ച മുതല്‍ തിരിച്ചടിക്ക് തയ്യാറെടുക്കുകയായിരുന്നു.

ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തില്‍, യുക്രെയ്‌ന് റഷ്യ മറുപടി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide