അവിടെ പറ്റില്ലേല്‍ ഇങ്ങോട്ട് പോരൂ…ഇലോണ്‍ മസ്‌കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യ

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യ. മസ്‌കിന് റഷ്യയില്‍ രാഷ്ട്രീയ അഭയം തേടാമെന്ന് സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി നോവിക്കോവ് അഭിപ്രായപ്പെട്ടു. മസ്‌കും ട്രംപും തമ്മിലുള്ള ചൂടേറിയ വാക്‌പോരിനു പിന്നാലെയാണ് റഷ്യന്‍ നിയമസഭാംഗം ദിമിത്രി നോവിക്കോവിന്റെ പ്രസ്താവന എത്തിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.

‘മസ്‌കിന് തികച്ചും വ്യത്യസ്തമായ ഒരു രീതിയുണ്ടെന്ന് ഞാന്‍ കരുതുന്നു, അദ്ദേഹത്തിന് ഒരു രാഷ്ട്രീയ അഭയവും ആവശ്യമില്ല, എന്നിരുന്നാലും, അദ്ദേഹം അങ്ങനെ ചെയ്താല്‍, റഷ്യയ്ക്ക് തീര്‍ച്ചയായും അത് നല്‍കാന്‍ കഴിയും,’ എഡ്വേര്‍ഡ് സ്‌നോഡന് മുമ്പ് ചെയ്തതുപോലെ, മസ്‌കിന് അഭയം നല്‍കാന്‍ റഷ്യ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടിയായി നോവിക്കോവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇലോണ്‍ മസ്‌കിന്റെ ഏറ്റവും ശക്തമായ വിമര്‍ശകരില്‍ ഒരാളായമുന്‍ വൈറ്റ് ഹൗസ് തന്ത്രജ്ഞനായ സ്റ്റീവ് ബാനന്‍, മസ്‌കിനെ അമേരിക്കയില്‍ നിന്ന് നാടുകടത്തേണ്ട ‘ഒരു നിയമവിരുദ്ധ വിദേശി’ എന്ന് വിളിച്ചതിന് പിന്നാലെയാണ് ദിമിത്രി നോവിക്കോവ് ഈ അഭിപ്രായപ്രകടനം നടത്തിയത്. മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സ് പിടിച്ചെടുക്കാനും സ്റ്റീവ് ബാനന്‍ യുഎസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യുഎസ് സര്‍ക്കാര്‍ മസ്‌കിന്റെ കുടിയേറ്റ നിലയെക്കുറിച്ച് ഔപചാരിക അന്വേഷണം ആരംഭിക്കണമെന്നും സ്റ്റീവ് ബാനന്‍ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide