ആ മണി തന്നെ ഈ മണി! ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്തത് തമിഴ്നാട് വ്യവയായിയായ ഡി മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി; അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തത് തമിഴ്‌നാട് സ്വദേശിയായ ഡി മണിയെ തന്നെയെന്ന് ഉറപ്പിച്ചു പറഞ്ഞ് പ്രവാസി വ്യവസായി രംഗത്ത്. താൻ ആരോപണം ഉന്നയിച്ച വ്യക്തിയെ തന്നെയാണ് പോലീസ് കണ്ടെത്തിയതെന്ന് വ്യവസായി വ്യക്തമാക്കിയതോടെ, കേസിൽ നിർണായക വിവരങ്ങൾ തേടി ഇയാളിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്ര മാഫിയയ്ക്ക് കടത്തിയ സംഘത്തിൽ മണിക്ക് പങ്കുണ്ടെന്നാണ് വ്യവസായിയുടെ പ്രധാന ആരോപണം.

എന്നാൽ, പോലീസ് തന്നെ തെറ്റിദ്ധരിച്ചാണ് സമീപിച്ചതെന്നാണ് ചോദ്യം ചെയ്യപ്പെട്ട വ്യക്തിയുടെ വാദം. താൻ ഡി മണിയല്ലെന്നും എം.എസ് മണിയാണെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്നും കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും ഇയാൾ മൊഴി നൽകി. കൂടാതെ, പോലീസ് അന്വേഷിക്കുന്ന പ്രതികളിലൊരാളായ പോറ്റിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു. അതേസമയം, കേസ് പ്രതികളിലൊരാളുടെ ഫോണിൽ കണ്ടെത്തിയ ബാലമുരുകൻ എന്ന വ്യക്തിയുടെ നമ്പറാണ് ഇയാൾ ഉപയോഗിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനെയാണ് വ്യവസായി ഡി മണിയെന്ന് വെളിപ്പെടുത്തിയതെന്ന് പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. പ്രതികളുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സംഘം ഇയാളുടെ അടുത്തെത്തിയത്. അന്താരാഷ്ട്ര മാഫിയയുമായുള്ള മണിയുടെ ബന്ധം തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനാണ് സിറ്റ് പ്രാധാന്യം നൽകുന്നത്. വ്യവസായിയുടെ മൊഴിയിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ, ഇരുവർക്കും ഇടയിലുള്ള വൈരുദ്ധ്യങ്ങൾ പരിഹരിക്കാൻ വിശദമായ അന്വേഷണം തുടരുകയാണ്.

Also Read

More Stories from this section

family-dental
witywide