കൊല്‍ക്കത്തയില്‍ ട്രെയിനി ഡോക്ടറെ ബലാൽസംഗംചെയ്ത് കൊന്ന പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷയില്ല, ജീവപര്യന്തം തടവും പിഴയും

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍വെച്ച് ട്രെയിനി ഡോക്ടറെ ക്രൂര പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം ശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായുള്ളതല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അര ലക്ഷം രൂപയാണ് പിഴ. ചെയ്ത ക്രൂരത കണക്കാക്കുമ്പോള്‍ വധശിക്ഷ വരെ നല്‍കേണ്ടതാണെന്നു ജഡ്ജി അനിര്‍ബന്‍ ദാസ് വാക്കാല്‍ നിരീക്ഷിച്ചു. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്തെ വീഴ്ചകള്‍ക്കു തെളിവു ലഭിച്ചിട്ടുണ്ടെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഒന്‍പതിനായിരുന്നു കൊലപാതകം. പൊലീസ് സിവിക് വൊളന്റിയറായിരുന്ന പ്രതിയെ കൊല്‍ക്കത്ത പൊലീസ് പിറ്റേന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയും. പീഡനവും കൊലപാതകവും നടത്തിയത് സഞ്ജയ് ഒറ്റയ്ക്കാണെന്നും കണ്ടെത്തിയിരുന്നു.

More Stories from this section

family-dental
witywide