
മുംബൈ: ഐ ലവ് യൂ എന്ന് ഒരു വ്യക്തിയോട് പറയുന്നത് ലൈംഗീകാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്‌പുർ ബെഞ്ച് വിധി . 2015ൽ 17 വയസുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ ശിക്ഷ അനുഭവിച്ച 35 വയസുകാരന്റെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കേസിൽ നിന്ന് ഒഴിവാക്കി.ജസ്റ്റിസ് ഊർമിള ജോഷി ഫാൽകെയുടെ അധ്യക്ഷതയിലുളള ബെഞ്ച് ഐ ലവ് യു എന്ന് പറയുന്നത് ഒരു വ്യക്തിയുടെ വികാരങ്ങളുടെ പ്രകടനം മാത്രമാണ്, അതിനെ ലൈംഗിക ഉദ്ദേശമായി കണക്കാക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സ്‌പർശിക്കുക, മോശമായി സംസാരിക്കുക, ആംഗ്യങ്ങൾ കാണിക്കുക എന്നിവയൊക്കെ ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിധിയിൽ പെടുന്നവയാണ്.
എന്നാൽ ഇഷ്ടടമാണ് എന്ന് പറയുന്നത് കൊണ്ട് മാത്രം ഒരാളെ പീഡനക്കുറ്റം ചുമത്തി ശിക്ഷിക്കാനാവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌കൂൾ വിട്ട വരുന്ന 17 വയസുള്ള പെൺകുട്ടിയെ കൈയ്യിൽ പിടിച്ചതിന് ശേഷം ഐ ലവ് യു എന്ന് പറഞ്ഞത് ഇയാള നാഗ്‌പുർ സെഷൻസ് കോടതി പോക്സോ നിയമപ്രകാരം ഇയാൾക്ക് മൂന്ന് വർഷം തടവ് വിധിച്ചിരുന്നു. കുട്ടി വീട്ടിൽ പറയുകയും അച്ഛൻ പോലീസിൽ പരാതി നൽകുകയുമായിരുന്നു.