‘അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്, ശശി തരൂര്‍ കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകം’

തിരുവനന്തപുരം : ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എംപി. അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് വേണുഗോപാല്‍ പറഞ്ഞു.

വേണുഗോപാലിന്റെ വാക്കുകള്‍

ആരെങ്കിലും അഭിപ്രായ വ്യത്യാസം പറഞ്ഞാല്‍ 52 വെട്ട് വെട്ടി ശരിയാക്കി കളയാമെന്ന് പറയുന്ന പാര്‍ട്ടി അല്ല. അതാണ് പാര്‍ട്ടിയുടെ സൗന്ദര്യം, പക്ഷേ പാര്‍ട്ടിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും ഒക്കെയുണ്ട്. അതുമായി ബന്ധപ്പെട്ട് പോകണമെന്ന നിര്‍ദ്ദേശം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. ലക്ഷ്മണരേഖ കടക്കുന്നു എന്ന് തോന്നിയാല്‍ പാര്‍ട്ടി നടപടി എടുക്കും.

ശശിതരൂരുമായി ബന്ധപ്പെട്ട യാത്രാ- അഭിപ്രായ വിവാദങ്ങളിലായിരുന്നു വേണുഗോപാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം, തരൂര്‍ വീണ്ടും വിദേശയാത്രയ്‌ക്കൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ചയായാണ് വിദേശയാത്രയെന്നാണ് വിവരം.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം തിരിച്ചെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
തുടര്‍യാത്രയും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. റഷ്യ, യു കെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ക്കൊപ്പം അതാത് സര്‍ക്കാരുകളുമായി ചര്‍ച്ച നടത്താനാണ് യാത്രയെന്നാണ് വിവരം. പാര്‍ട്ടിയെ അറിയിക്കാതെയാണ് ഈ യാത്രാ പദ്ധതിയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

More Stories from this section

family-dental
witywide