‘ഗുരുതരവും ആവര്‍ത്തിച്ചുള്ളതുമായ ലംഘനങ്ങള്‍’; എയര്‍ ഇന്ത്യയിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അടിയന്തര നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടു. വിമാന ജീവനക്കാരുടെ ഷെഡ്യൂളിംഗുമായി ബന്ധപ്പെട്ട് ഗുരുതരവും ആവര്‍ത്തിച്ചുള്ളതുമായ ലംഘനങ്ങളെത്തുടര്‍ന്നാണ് നടപടി.

അനധികൃത ക്രൂ പെയറിംഗ്, നിര്‍ബന്ധിത ലൈസന്‍സിംഗ്, ഷെഡ്യൂളിംഗ് പ്രോട്ടോക്കോളുകളിലും മേല്‍നോട്ടത്തിലും ഉണ്ടായ പരാജയങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരവും ആവര്‍ത്തിച്ചുള്ളതുമായ വീഴ്ചകളാണ് ഈ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്.

ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ചൂര സിംഗ്, ക്രൂ ഷെഡ്യൂളിംഗ് ഡയറക്ടറേറ്റിലെ ചീഫ് മാനേജര്‍ പിങ്കി മിത്തല്‍, ക്രൂ ഷെഡ്യൂളിംഗ് – പ്ലാനിംഗിലെ പായല്‍ അറോറ എന്നിവരാണ് നടപടി നേരിടുന്നത്. ക്രൂ ഷെഡ്യൂളിംഗ് ഉള്‍പ്പെടെയുള്ള എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും മൂന്ന് ഉദ്യോഗസ്ഥരെയും നീക്കം ചെയ്യാന്‍ ഡിജിസിഎ എയര്‍ ഇന്ത്യയോട് നിര്‍ദ്ദേശിച്ചു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര അച്ചടക്ക നടപടികള്‍ 10 ദിവസത്തിനുള്ളില്‍ എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന് 241 പേര്‍ മരിച്ച സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി വന്നിരിക്കുന്നത്.

More Stories from this section

family-dental
witywide