കാരണം കാണിക്കൽ നോട്ടീസ്; ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം കള്ളമാണെന്നും സർക്കാരിന്റേത് പ്രതികാര നടപടിയെന്നും ഡോ. ഹാരിസ് ഹസൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പ്രതിസന്ധി തുറന്നുകാട്ടിയ ഡോക്ടര്‍ ഹാരിസ് ഹസന് കാരണം കാണിക്കൽ നോട്ടീസ്. നടപടിയിൽ പ്രതികരണവുമായി കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും ‌വിശദീകരണം നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

സർക്കാരിന്റെ പ്രതികാര നടപടിയാണ് ഇതെന്നും ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാകും. ശസ്ത്രക്രിയ മുടക്കി എന്ന ആരോപണം കള്ളമാണ്. ഇപ്പോഴും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ല. ഉപകരണം സൂക്ഷിക്കേണ്ടത് വകുപ്പ് മേധാവിയാണ്. അത് ലഭിച്ചില്ലെങ്കിൽ പ്രതിഷേധിക്കുക സ്വാഭാവികമാണെന്നും ഹാരിസ് പറഞ്ഞു.

താൻ പറഞ്ഞത് എല്ലാം കള്ളമെന്നാണ് റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത്. രേഖകൾ സഹിതം കൃത്യമായ മറുപടിയാണ് നൽകിയിരുന്നത്. സോഷ്യൻ മീഡിയയിൽ പോസ്റ്റിട്ടത് ചട്ട ലംഘനമാണെന്ന് അംഗീകരിക്കുന്നു. അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണം. എന്തൊക്കെയാണ് റിപ്പോർട്ടിൽ എഴുതിയതെന്ന് അറിയണം. നടപടി എന്താണെങ്കിലും സ്വീകരിക്കുമെന്നും എൻ്റെ ജോലി ഫൈറ്റ് ചെയ്യാനുള്ളതല്ലായെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.

അതേസമയം, സർക്കാർ സർവീസ് ചട്ടത്തിൽ ഉൾപ്പെടുന്ന വകുപ്പുകൾ ഡോക്ടർ ലംഘിച്ചു എന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത്. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവന നടത്തിയതും തെറ്റാണെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഹാരിസ് ചിറക്കൽ ഉന്നയിച്ച പരാതികൾ എല്ലാം വസ്തുതയല്ല. ഡോക്ടർ ഹാരിസ് പ്രോബ് ഇല്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയകൾ മുടക്കി. എന്നാൽ പ്രോബ് ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നുവെന്നും തൊട്ടടുത്ത ദിവസം തന്നെ ഇതേ പ്രോബ് ഉപയോഗിച്ച് ശസ്ത്രക്രിയകൾ നടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പരാമർശങ്ങൾ സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നും നോട്ടീസിലുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസ് ഏഴു ദിവസത്തിനകം മറുപടി നൽകണം.

More Stories from this section

family-dental
witywide