കെജെ ഷൈനിനെതിരായ സോഷ്യൽ മീഡിയ അധിക്ഷേപം, കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ പരിശോധന, മൊബൈൽ പിടിച്ചെടുത്തു; കൂടുതൽ പേരെ പ്രതികളാക്കിയേക്കും

കോട്ടയം: സി.പി.എം നേതാവ് കെ.ജെ. ഷൈനിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റ് ഇട്ട കേസിൽ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. സൈബർ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഈ ഫോണിൽ നിന്നാണ് പോസ്റ്റ് ഇട്ടതെന്ന് സാങ്കേതിക പരിശോധനയിലൂടെ സ്ഥിരീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പരിശോധനാ സമയത്ത് ഗോപാലകൃഷ്ണൻ വീട്ടിൽ ഉണ്ടായിരുന്നില്ല, ഇയാൾ ഒളിവിൽ ആണെന്നാണ് പോലീസിന്റെ സംശയം.

കെ.ജെ. ഷൈനിന്റെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഗോപാലകൃഷ്ണനെ ചോദ്യം ചെയ്യാൻ ഉടൻ നോട്ടീസ് നൽകുമെന്ന് പോലീസ് വ്യക്തമാക്കി. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് മെറ്റയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ. ഷൈനിന് പുറമെ, വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണനെതിരെയും നടന്ന സൈബർ ആക്രമണത്തിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

നൂറിലേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പോസ്റ്റുകൾ ഇട്ട അക്കൗണ്ടുകൾ ആരാണ് കൈകാര്യം ചെയ്തതെന്ന് ഉറപ്പാക്കാൻ മെറ്റയിൽ നിന്നുള്ള വിവരങ്ങൾ നിർണായകമാണ്. സി.പി.എം എം.എൽ.എമാർ ഉൾപ്പെടെ നൽകിയ പരാതികളുടെ പശ്ചാത്തലത്തിൽ, കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് റിപ്പോർട്ട് വേഗത്തിൽ ലഭിക്കാൻ പോലീസ് മെറ്റയ്ക്ക് കത്തയച്ചിട്ടുണ്ട്. കൂടുതൽ പേർ കേസിൽ പ്രതികളായേക്കാമെന്നും പോലീസ് സൂചിപ്പിച്ചു.

More Stories from this section

family-dental
witywide