
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ താമരശ്ശേരി രൂപതയുടെ ഇടയലേഖനം. ക്രൈസ്തവ സമുദായത്തിന്റെ അവകാശങ്ങളും കര്‍ഷകരുടെ ആനുകൂല്യങ്ങളും നിഷേധിക്കുന്നതായി ലേഖനത്തില്‍ ആരോപിക്കുന്നു. ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നില്ലെന്നും ഇടയലേഖനത്തിലുണ്ട്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ അനീതി കാണിക്കുന്നു, എയ്ഡഡ് നിയമനങ്ങള്‍ അട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. സർക്കാരിനെതാരിയ പ്രതിഷേധത്തിന്‍റെ ഭാഗമായി ഏപ്രിൽ അഞ്ചിന് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്തുമെന്നും താമരശ്ശേരി രൂപത ഇടയലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ലഹരി വിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭയും സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. തുടര്‍ഭരണം നേടിയ സര്‍ക്കാർ വരുമാനം കണ്ടെത്താനുള്ള കുറുക്ക് വഴി എന്ന നിലയിലാണ് ലഹരി വിൽപ്പനയെ കാണുന്നതെന്നാണ് കെസിബിസി മദ്യവിരുദ്ധ സമിതി പുറത്തിറക്കിയ സർക്കുലറിലെ വിമർശനം. ഇടവക പള്ളികളിലെ ഞായറാഴ്ച കുര്‍ബാനക്കിടയിൽ ഈ സർക്കുലർ വായിക്കുകയും ചെയ്തു. ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് സര്‍ക്കുലര്‍.