
ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ടെഹ്റാനിലെ ആണവ ഗവേഷണ കേന്ദ്രത്തിനും ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടത്തിയെന്ന് ഇസ്രയേൽ വ്യോമസേന. 60 വ്യോമസേന വിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ വ്യക്തമാക്കി. പല ഫോർമുലകളിലുള്ള മിസൈലുകളാണ് ഇറാൻ ഇസ്രയേലിനെ തകർക്കാനായി പ്രയോഗിക്കുന്നത്. സമവായത്തിന് തയ്യാറല്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്ന ഇസ്രയേൽ അമേരിക്കയുടെ പിന്തുണ കൂടി തേടിയെങ്കിലും ഇക്കാര്യത്തിൽ ട്രംപ് രണ്ടാഴ്ചത്തെ സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാൻ ഇന്നലെ ഇസ്രയേലിൽ വീണ്ടും മിസൈലാക്രമണം നടത്തിയിരുന്നു. ബീർഷെബയിൽ താമസസ്ഥലങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. ഇറാന്റെ നിരവധി ഡ്രോണുകൾ ഇന്നലെ രാത്രി ഇസ്രയേൽ തകർത്തിരുന്നു. ഇറാൻ ഇസ്രയേൽ സംഘർഷ സാഹചര്യത്തിൽ . ഇറാന്റെ അഭ്യർത്ഥന പരിഗണിച്ച് യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് നടക്കും.