സിനിമാപ്രവർത്തകർ ലഹരി ഉപയോ​ഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണം; ജൂൺ 26 മുതൽ പ്രാബല്യം

കൊച്ചി: മലയാള സിനിമ മേഖലയിൽ ലഹരി ഉപയോ​ഗത്തിൽ നിന്ന് രക്ഷനേടാൻ പുതിയ ചുവടുമാറ്റം. സിനിമ പ്രവർത്തകർ ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം എന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചു. സിനിമ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നൽകേണ്ടത്. നടീനടന്മാർ അടക്കം എല്ലാവർക്കും ഇത് ബാധകമാണെന്നും സംഘടന അറിയിച്ചു.

വേതന കരാറിനൊപ്പം ഇനി ഈ സത്യവാങ്മൂലം കൂടി നിർബന്ധമാക്കിയേക്കും. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ സത്യവാങ്മൂലം നൽകുന്ന നിബന്ധന നടപ്പിൽ വരുത്തുമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട് ജോലി എല്ലാവരിൽ നിന്നും ഈ സത്യവാങ്മൂലം എഴുതി വാങ്ങും.