“ലോകം ഭീകരതയോട് ഒരു വിട്ടുവീഴ്ചയും കാണിക്കരുത്” – ജയ്ശങ്കറിന്റെ വാക്കുകളിലുണ്ട് ഇന്ത്യയുടെ നിശ്ചയ ദാര്‍ഢ്യം

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള നിരവധി ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് ശേഷം പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ലോകത്തിനായി അദ്ദേഹം പങ്കുവെച്ചത് ഒരു ഒറ്റവരി സന്ദേശമായിരുന്നു. ഇന്ത്യക്ക് പറയാനുള്ളതെല്ലാം ആ വരികളിലുണ്ടായിരുന്നു. ”ലോകം ഭീകരതയോട് ഒരു വിട്ടുവീഴ്ചയും കാണിക്കരുത്”- എന്നായിരുന്നു അദ്ദേഹം എക്‌സില്‍ കുറിച്ചത്.

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ പാകിസ്ഥാനുമായി ബന്ധമുള്ള തീവ്രവാദികള്‍ 25 വിനോദസഞ്ചാരികളെയും ഒരു കശ്മീരി പോണി റൈഡ് ഓപ്പറേറ്ററെയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരം ചെയ്യുന്നതിനായാണ് ഇന്ത്യന്‍ സൈന്യം ഇന്ന് പുലര്‍ച്ചെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നപേരില്‍ പ്രതികാര നടപടി സ്വീകരിച്ചത്. അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമുള്ള ഉള്ള ഒമ്പത് ഭീകര താവളങ്ങളില്‍ കൃത്യമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുഹാജിദീന്‍, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ ഈ സ്ഥലങ്ങള്‍ ഉപയോഗിച്ചിരുന്നു.

കഴിഞ്ഞയാഴ്ച, അള്‍ജീരിയ, ഗ്രീസ്, സിയറ ലിയോണ്‍, ഗയാന, പനാമ, സ്ലൊവേനിയ, സൊമാലിയ എന്നിവയുള്‍പ്പെടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരമല്ലാത്ത അംഗരാജ്യങ്ങളില്‍ നിന്നുള്ള തന്റെ സഹപ്രവര്‍ത്തകരുമായി ജയ്ശങ്കര്‍ സംസാരിച്ചിരുന്നു. പാകിസ്ഥാന്‍ തീവ്രവാദത്തിന് അഭയം നല്‍കുന്നുവെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആരോപിക്കുകയും ആഗോള ഭീകരതയ്ക്കെതിരെ സംയുക്ത പോരാട്ടം നടത്താന്‍ ലോകത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

More Stories from this section

family-dental
witywide