1008 പോയിന്റോടെ സ്വർണകപ്പിങ്ങെടുത്തു! കാൽ നൂറ്റാണ്ടിന് ശേഷം കലാകിരീടം തൃശൂരിന്; പാലക്കാട് രണ്ടാമത്, കലോത്സവത്തിന് കൊടിയിറങ്ങി

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ അഞ്ച് രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. കാൽ നൂറ്റാണ്ടിന് ശേഷം കിരീടത്തിൽ തൃശൂർ മുത്തമിട്ടതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ പ്രത്യേകത. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്. 1999ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂര്‍ അവസാനമായി കിരീടം നേടിയത്. 1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

വൈകുന്നേരം മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. നടന്‍മാരായ ആസിഫ് അലിയും ടൊവിനോ തോമസും മുഖ്യാതിഥികളായെത്തി ചടങ്ങിന് മാറ്റുകൂട്ടി. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി ശിവന്‍കുട്ടി സമ്മാനിച്ചു.

സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിച്ചു.

More Stories from this section

family-dental
witywide