ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ടിക് ടോക് രാജാവിനെയും എയര്‍ പോര്‍ട്ടില്‍ തടഞ്ഞു, സ്വമേധയാ യുഎസ് വിട്ട് ഖാബി ലാം

വാഷിംഗ്ടണ്‍: ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയനായ ടിക് ടോക്ക് താരത്തെ ലാസ് വെഗാസില്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ പ്രമുഖ ടിക് ടോക് താരമായ ഖാബി ലാം സ്വമേധയാ രാജ്യം വിട്ടു. വിസ കാലാവധി കഴിഞ്ഞും യുഎസില്‍ താമസിച്ചുവെന്നാരോപിച്ച്ായിരുന്നു ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

സെറിംഗെ ഖബാനെ ലാം എന്നാണ് ഖാബി ലാമിന്റെ യഥാര്‍ത്ഥ പേര്. വെള്ളിയാഴ്ച ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ യുഎസ് നാടു കടത്തുംമുമ്പ് സ്വയം നാടു വിടാന്‍ ഇദ്ദേഹത്തെ അനുവദിച്ചതായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ വക്താവ് ഒരു പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.

ഏപ്രില്‍ 30 നാണ് ലാം അമേരിക്കയില്‍ എത്തിയത് വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുകയായിരുന്നു എന്ന് ഐസിഇ വക്താവ് അറിയിച്ചു. വിഷയം ഏറെ ചര്‍ച്ചയായിട്ടുണ്ടെങ്കിലും ലാം ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുടിയേറ്റത്തിനെതിരെയുള്ള നടപടികള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലാമിന്റെ തടങ്കലും യുഎസില്‍ നിന്ന് സ്വമേധയാ നാടുവിട്ടതും. യുഎസില്‍ നിന്ന് നാടുകടത്തല്‍ നേരിടുന്നവര്‍ക്ക് ഭാവിയില്‍ യുഎസിലേക്കുള്ള പ്രവേശനത്തിന് തടസങ്ങളുണ്ടായേക്കാം. ഇത് അവരെ ഒരു ദശാബ്ദം വരെ രാജ്യത്തേക്ക് തിരികെ അനുവദിക്കുന്നതില്‍ നിന്ന് തടഞ്ഞേക്കാം.

25 കാരനായ ലാം കോവിഡ് സമത്ത് തന്റെ വീഡിയോകളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ്. ടിക് ടോക്കില്‍ മാത്രം അദ്ദേഹത്തിന് 162 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.

More Stories from this section

family-dental
witywide