രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരൻ, കുപ്രസിദ്ധനായ മാവോയിസ്റ്റ് കമാൻഡർ മദ്‍വി ഹിദ്മയെ വധിച്ചു, മൊത്തം 5 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി സുരക്ഷാ സേന

ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ മരേഡുമില്ലി വനമേഖലയിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ രാജ്യത്തെ ഏറ്റവും കുപ്രസിദ്ധരായ മാവോയിസ്റ്റ് കമാൻഡർമാരിൽ ഒരാളായ മദ്വി ഹിദ്മ (43) കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് – ആന്ധ്ര- ഒഡിഷ അതിർത്തി പ്രദേശത്ത് രാത്രി ആരംഭിച്ച കോംബിങ് ഓപ്പറേഷനിടെയാണ് രാവിലെ 6 മണിയോടെ ഏറ്റുമുട്ടൽ നടന്നത്. ഹിദ്മയോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മദകം രാജെ (രാജാക്ക) ഉൾപ്പെടെ ആകെ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി ആന്ധ്രാപ്രദേശ് പൊലീസ് സ്ഥിരീകരിച്ചു. സുരക്ഷാസേനാംഗങ്ങൾക്ക് പരിക്കില്ല.

ദന്തേവാഡ (2010-ൽ 76 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടത്), ഝിറാം ഘാടി (2013-ൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടത്), സുക്മ-ബിജാപു്ര് (2021-ൽ 22 ജവാന്മാർ വീരമൃത്യു വരിച്ചത്) തുടങ്ങിയ രാജ്യത്തെ നടുക്കിയ 26-ഓളം വൻ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ (പിഎൽജിഎ) ബറ്റാലിയൻ 1 കമാൻഡറും സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവുമായിരുന്നു ഹിദ്മ.

ഹിദ്മയുടെ മരണം മാവോയിസ്റ്റ് പ്രസ്ഥാനത്തിനുള്ള ശക്തമായ സന്ദേശമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.

More Stories from this section

family-dental
witywide