ഇടുക്കി സ്കൈ ഡൈനിങ്ങിൽ കുഞ്ഞുങ്ങൾ അടക്കമുള്ള വിനോദ സഞ്ചാരികൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

ഇടുക്കി ആനച്ചാലിൽ കുഞ്ഞുങ്ങളടക്കമുള്ള വിനോദ സഞ്ചാരികൾ സ്കൈ ഡൈനിങ്ങിൽ കുടുങ്ങി. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങൾ അടക്കം 5 പേർ ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുകയാണ്. ക്രെയിനിൻ്റെ സങ്കേതിക തകരാർ മൂലമാണ് ഇവർ കുടുങ്ങിയിരിക്കുന്നത്. വിനോദ സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംങ്ങിലുള്ളതെന്നാണ് ഔദ്യോ​ഗിക വിശദീകരണം.

ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി. അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടു. റോപ്പും സീറ്റ് ബെൽറ്റും ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ഉള്ളതിനാൽ അപകടത്തിനുള്ള സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്.

അഡ്വൈഞ്ചർ ടൂറിസത്തിൻ്റെ ഭാ​ഗമായി ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് . ഇത് ക്രെയിൻ ഉപയോ​ഗിച്ചാണ് ഇത് ഉയർത്തുന്നത്.

Tourists, including children, trapped at Idukki Sky Dining; Rescue operations continue

More Stories from this section

family-dental
witywide