”നിങ്ങളുമായി വ്യാപാരം ചെയ്യണമെങ്കില്‍ യുദ്ധം നിര്‍ത്താന്‍ പറഞ്ഞു, അങ്ങനെ അമേരിക്ക ഇടപെട്ടാണ് ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിയത് ”- ട്രംപ് വിടുന്ന മട്ടില്ല

ന്യൂഡല്‍ഹി: ഇന്ത്യ- തന്റെ ഭരണകൂടം നന്നായി ശ്രമിച്ചതുകൊണ്ടാണ് ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിക്കാനായതെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവ സംഘര്‍ഷത്തിലേക്കൊ അല്ലെങ്കില്‍ തുടര്‍ന്നുവന്ന സംഘര്‍ഷം ഒരു മോശം അവസ്ഥയിലേക്കൊ പോകാതിരിക്കാന്‍ താനാണ് ശ്രമം നടത്തിയതെന്നും തന്റെ ഭരണകൂടത്തിന്റെ പങ്ക് അതിലുണ്ടെന്നും ട്രംപ് പറയുന്നു.

ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ അമേരിക്കയുമായി വ്യാപാരം നടക്കില്ലെന്ന് ഭീഷണി മുഴക്കിയപ്പോഴാണ് ഇരു രാജ്യങ്ങളും സമ്മതിച്ചതെന്നും ട്രംപ് വിശദീകരിച്ചു.’ഇതൊരു മോശം ആണവ യുദ്ധമാകാമായിരുന്നു, അവിടെ ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലാന്‍ കഴിയുമായിരുന്നു,’ അദ്ദേഹം പറഞ്ഞു, വൈസ് പ്രസിഡന്റ് വാന്‍സിനോടും സെക്രട്ടറി റൂബിയോയോടും അവരുടെ ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞു. ‘അവര്‍ അതില്‍ വളരെ കഠിനാധ്വാനം ചെയ്തു,’ അദ്ദേഹം പറഞ്ഞു.

‘ഞാന്‍ പറഞ്ഞു, വരൂ, ഞങ്ങള്‍ നിങ്ങളുമായി ധാരാളം വ്യാപാരം നടത്താന്‍ പോകുന്നു, അതിനാല്‍ നമുക്ക് അത് നിര്‍ത്താം. നിങ്ങള്‍ക്ക് വ്യാപാരം വേണമെങ്കില്‍ അത് നിര്‍ത്തുക. നിങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍, ഞങ്ങള്‍ ഒരു വ്യാപാരവും ചെയ്യാന്‍ പോകുന്നില്ല.’ ‘ഞാന്‍ ഉപയോഗിച്ചതുപോലെ ആളുകള്‍ ഒരിക്കലും വ്യാപാരം ഉപയോഗിച്ചിട്ടില്ല – ഇതോടെ പെട്ടെന്ന് അവര്‍(ഇന്ത്യയും പാക്കിസ്ഥാനും) ‘ഞങ്ങള്‍ യുദ്ധം നിര്‍ത്താന്‍ പോകുന്നു’ എന്ന് പറഞ്ഞു. അവര്‍ അത് പല കാരണങ്ങളാല്‍ ചെയ്തിരിക്കാം, പക്ഷേ വ്യാപാരം വലിയൊരു കാര്യമായിരുന്നു.’ – ട്രംപ് പറഞ്ഞു.

മാത്രമല്ല, സ്വയം പ്രശംസിച്ചുകൊണ്ട്, പ്രസിഡന്റ് ട്രംപ് പറഞ്ഞു, ‘പൂര്‍ണ്ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് എന്റെ ഭരണകൂടമാണെന്ന് ഞാന്‍ കരുതുന്നു. ഇതൊരു മോശം ആണവ യുദ്ധമാകാമായിരുന്നു, അവിടെ ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലാന്‍ കഴിയുമായിരുന്നു, വൈസ് പ്രസിഡന്റ് വാന്‍സിനോടും സെക്രട്ടറി റൂബിയോയോടും അവരുടെ ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞു. അവര്‍ അതില്‍ വളരെ കഠിനാധ്വാനം ചെയ്തു,’.

ചുരുക്കത്തില്‍ പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മറ്റൊരു രാഷ്ട്രത്തിന്റേയും മധ്യസ്ഥത ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും അമേരിക്കയുടെ ശ്രമമാണ് എല്ലാം അവസാനിപ്പിച്ചതെന്നാണ് ട്രംപിന് പറയാനുള്ളത്.

More Stories from this section

family-dental
witywide