റഷ്യ-യുക്രെയ്ൻ യുദ്ധത്തെ കുട്ടികളുടെ കലഹത്തോട് ഉപമിച്ച് ട്രംപ് ; ”കുറച്ചുനേരം വഴക്കിടാന്‍ അനുവദിച്ച് പിന്നീട് അവരെ വേര്‍പെടുത്തുന്നതാണ് നല്ലത്”

വാഷിംഗ്ടണ്‍ : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ പരസ്പരം വെറുക്കുന്ന കുട്ടികള്‍ തമ്മിലുള്ള പോരാട്ടത്തോട് ഉപമിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുടിനോട് താന്‍ ഇതേ കാര്യം പറഞ്ഞതായും ട്രംപ് പറഞ്ഞു. സമാധാനത്തിലേക്ക് എത്തുന്നതിനു മുമ്പ് യുക്രെയ്‌നും റഷ്യയും ‘കുറച്ചുനേരം പോരാടുന്നത്’ നല്ലതായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യാഴാഴ്ച പറഞ്ഞു. ജര്‍മ്മനിയുടെ പുതിയ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമായുള്ള ഓവല്‍ ഓഫീസ് കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ അഭിപ്രായം പങ്കുവെച്ചത്.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ സമാധാനത്തിനായി പുടിനെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുന്നത് തടയാന്‍ ജര്‍മ്മനിയുടെ ചാന്‍സലര്‍ ട്രംപിനോട് അഭ്യര്‍ത്ഥിച്ചു.

”ചിലപ്പോള്‍ രണ്ട് കൊച്ചുകുട്ടികള്‍ ഭ്രാന്തന്മാരെപ്പോലെ വഴക്കിടുന്നത് നിങ്ങള്‍ കാണും, അവര്‍ പരസ്പരം വെറുക്കുന്നു, അവര്‍ ഒരു പാര്‍ക്കില്‍ വഴക്കിടുന്നു, നിങ്ങള്‍ അവരെ വേര്‍പെടുത്താന്‍ ശ്രമിക്കുന്നു. അവര്‍ വലിച്ചിഴയ്ക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ചിലപ്പോള്‍ അവരെ കുറച്ചുനേരം വഴക്കിടാന്‍ അനുവദിച്ച് പിന്നീട് അവരെ വേര്‍പെടുത്തുന്നതാണ് നല്ലത്.”-ട്രംപ് ഓവല്‍ ഓഫീസില്‍ പറഞ്ഞു. ‘

താന്‍ പോരാട്ടം അവസാനിപ്പിക്കാനുള്ള ആളായിട്ടല്ല, മറിച്ച് ഒരു തര്‍ക്കം നടക്കാന്‍ അനുവദിക്കുന്ന ഒരു റഫറിയായിട്ടാണ് പെരുമാറുന്നതെന്നാണ് ട്രംപിന്റെ ഈ വാക്കുകള്‍ വിമര്‍ശിക്കപ്പെടുന്നത്.

More Stories from this section

family-dental
witywide