ട്രംപ് തുറന്നു പറഞ്ഞു, ‘കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചക്ക് താല്പര്യമുണ്ട്’: ഏഷ്യൻ പര്യടനത്തിൽ ഉറ്റുനോക്കി ലോകം; ആണവ നിരായുധീകരണ ആവശ്യത്തിൽ ഉടക്കുമോ?

വാഷിങ്ടൺ: യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ വരാനിരിക്കുന്ന ഏഷ്യൻ പര്യടനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി. എയർ ഫോഴ്സ് വണ്ണിൽ മാധ്യമങ്ങളോട് സംസാരിക്കവെ, കിമ്മുമായുള്ള ‘വലിയ ബന്ധം’ ഊന്നിക്കാട്ടി ട്രംപ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി. എന്നാൽ, കിം ജോങ് ഉൻ, യുഎസിന്റെ ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന ‘അസംബന്ധ’ ആവശ്യം നിർത്തലാക്കിയാൽ മാത്രമേ കൂടിക്കാഴ്ച സാധ്യമാകൂവെന്നാണ് ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ട്രംപ് ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (എപെക്) ഉച്ചകോടിക്കായി ദക്ഷിണകൊറിയയിലെ ബുസാനിൽ എത്തുമ്പോൾ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് ദക്ഷിണകൊറിയൻ മന്ത്രി ചുങ് ഡോങ്-യോങ് സൂചിപ്പിച്ചു. എന്നാൽ, ട്രംപിന്റെ ഔദ്യോഗിക ഷെഡ്യൂളിൽ ഈ കൂടിക്കാഴ്ച ഉൾപ്പെടുത്തിയിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മലേഷ്യയിലെ എഷ്യാൻ ഉച്ചകോടിക്ക് ശേഷം ജപ്പാനിലെത്തി ലോകനേതാക്കളുമായി ചർച്ച നടത്തുന്ന ട്രംപ്, ബുധനാഴ്ച ബുസാനിൽ ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങിനെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും കാണും.

ട്രംപിന്റെ ആദ്യ ഭരണകാലത്ത് കുമ്മുമായി മൂന്ന് തവണ കണ്ടുമുട്ടിയിരുന്നു. 2019-ൽ ട്രംപ് ഉത്തരകൊറിയ സന്ദർശിച്ച്, ആ രാജ്യത്ത് കാലുകുത്തുന്ന ആദ്യ യുഎസ് പ്രസിഡന്റായി ചരിത്രം രചിച്ചെങ്കിലും, ആണവ നിരായുധീകരണ ചർച്ചകൾ പരാജയപ്പെട്ടു. ഉത്തരകൊറിയയുടെ തുടർന്നുള്ള മിസൈൽ പരീക്ഷണങ്ങൾ വിമർശനത്തിന് ഇടയാക്കി. ഈ പര്യടനത്തിലെ കൂടിക്കാഴ്ച സാധ്യത, ഉത്തരകൊറിയയുമായുള്ള നയതന്ത്ര ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമമായി വിലയിരുത്തപ്പെടുന്നു.

Also Read

More Stories from this section

family-dental
witywide