അവസാന അടവ്! എപ്‌സ്റ്റീൻ ബന്ധങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെടുമെന്ന് ട്രംപ്; ബിൽ ക്ലിൻ്റൺ അടക്കമുള്ളവരുടെ ഇടപെടലുകൾ ചർച്ചയാക്കി യുഎസ് പ്രസിഡൻ്റ്

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ തൻ്റെ പേര് പരാമർശിച്ച ഇമെയിലുകൾ ഈ ആഴ്ച ആദ്യം പുറത്തുവന്നതിന് പിന്നാലെ, തൻ്റെ രാഷ്ട്രീയ എതിരാളികൾ ഉൾപ്പെടെയുള്ള മറ്റ് ഉന്നത വ്യക്തികളുമായുള്ള എപ്‌സ്റ്റീൻ്റെ ബന്ധം അന്വേഷിക്കാൻ അറ്റോർണി ജനറൽ പാം ബോണ്ടിയോട് ആവശ്യപ്പെടുമെന്ന് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്.

“ഇപ്പോൾ ഡെമോക്രാറ്റുകൾ, എപ്‌സ്റ്റീൻ കെട്ടുകഥ ഉപയോഗിച്ച്, അവരുടെ ദുരന്തകരമായ ഷട്ട്ഡൗണിൽ നിന്നും മറ്റ് പരാജയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതിനാൽ, ഞാൻ എ.ജി. പാം ബോണ്ടിയോടും നീതിന്യായ വകുപ്പിനോടും, നമ്മുടെ മഹത്തായ രാജ്യസ്‌നേഹികളായ എഫ്.ബി.ഐയോടുമൊപ്പം, ബിൽ ക്ലിൻ്റൺ, ലാറി സമ്മേഴ്‌സ്, റീഡ് ഹോഫ്മാൻ, ജെ.പി. മോർഗൻ, ചേസ്, മറ്റ് നിരവധി വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുമായുള്ള ജെഫ്രി എപ്‌സ്റ്റീൻ്റെ പങ്കാളിത്തവും ബന്ധവും അന്വേഷിക്കാൻ ആവശ്യപ്പെടും. അവർക്കും എപ്‌സ്റ്റീനും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

എപ്‌സ്റ്റീനെക്കുറിച്ചുള്ള ചോദ്യങ്ങൾ മാസങ്ങളായി നിസ്സാരവൽക്കരിക്കാൻ പ്രസിഡൻ്റ് ശ്രമിച്ചിരുന്നു. യുഎസ് ജനപ്രതിനിധി സഭയിൽ നീതിന്യായ വകുപ്പിൻ്റെ എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ വോട്ടെടുപ്പ് നിർബന്ധമാക്കുന്നതിനുള്ള നടപടി തടയാൻ അദ്ദേഹം റിപ്പബ്ലിക്കൻമാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. (ഈ വോട്ടെടുപ്പ് അടുത്ത ആഴ്ച ഷെഡ്യൂൾ ചെയ്യുമെന്ന് ഹൗസ് സ്പീക്കർ അറിയിച്ചിട്ടുണ്ട്).

More Stories from this section

family-dental
witywide