കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ; അപകടത്തില്‍പ്പെട്ടയാളെ കാറില്‍ വലിച്ചിഴച്ചെന്ന് കേസ്

ടൊറന്റോ: കാനഡയില്‍ നാടുകടത്തല്‍ ഭീഷണി നേരിട്ട് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. പഞ്ചാബില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് നാടുകടത്തല്‍ നടപടി നേരിടേണ്ടി വരിക. ഗഗന്‍പ്രീത് സിംഗ്, ജഗ്ദീപ് സിംഗ് എന്നീ രണ്ട് വിദ്യാര്‍ത്ഥികളാണ് നടപടി നേരിടുന്നത്. കാറിടിച്ച് പരിക്കേറ്റയാളെ ഒരു കിലോമീറ്ററോളം ദൂരം കാറില്‍ വലിച്ചിഴച്ചതിന് പിന്നാലെയാണ് ഇവര്‍ നാടുകടത്തല്‍ ഭീതിയിലായത്. അപകടകരമായ വാഹനം ഓടിച്ചതിന് ഇവര്‍ക്കെതിരായ കേസിന്റെ വിചാരണ കാനഡയില്‍ പുരോഗമിക്കുകയാണ്.

2024 ജനുവരി 27നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ചിന്തിക്കാന്‍ കഴിയുന്നതിലും ക്രൂരമായ നടപടിയെന്നാണ് കേസിന്റെ വിചാരണയ്ക്കിടെ കോടതി വിശേഷിപ്പിച്ചത്. 45കാരനാണ് അപകടത്തില്‍ സാരമായ പരിക്കേറ്റത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഫോര്‍ഡ് മസ്താംഗ് വാഹനമാണ് ഇയാളെ ഇടിച്ച് റോഡിലൂടെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചത്. കണ്ടുനിന്നവര്‍ നിങ്ങളുടെ കാറിന് അടിയില്‍ ഒരാള്‍ കുടുങ്ങിയതായി വിളിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായിരുന്നില്ല.

More Stories from this section

family-dental
witywide