നടുങ്ങി ഇറാൻ, പരമോന്നത കോടതിക്ക്‌ മുന്നിൽ വച്ച് 2 ജഡ്ജിമാരെ വെടിവച്ചു കൊന്നു, അക്രമിയും ജീവനൊടുക്കി

ടെഹ്‌റാന്‍: ഇറാനെ നടുക്കി പരമോന്നത കോടതിക്ക് മുന്നിൽ നടന്ന വെടിവെപ്പില്‍ രണ്ട് ജഡ്ജിമാര്‍ കൊല്ലപ്പെട്ടു. മറ്റൊരു ജഡ്ജിക്ക് പരുക്കേറ്റതായും ജുഡീഷ്യറിയുടെ മീസാന്‍ ന്യൂസ് വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു. പരുക്കേറ്റ ജഡ്ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ജഡ്ജിയുടെ അംഗരക്ഷകനും വെടിയേറ്റു. അക്രമിയും സ്വയം വെടിവെച്ച് മരിച്ചന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജഡ്ജിമാരായ ആയത്തുല്ല മൊഹമ്മദ് മൊഗീസെ, ഹൊജാതുസ്‌ലം അലി റസിനി എന്നിവരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ തടവുകാരുടെ വിചാരണക്ക് നേതൃത്വം നല്‍കിയയാളാണ് മൊഹമ്മദ് മൊഗീസെ.

കൊലപാതകത്തിന് പിന്നിലെ കാരണം അജ്ഞാതമാണ്. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് കുര്‍ദിഷ് വനിതാ ആക്റ്റിവിസ്റ്റ് പക്ഷാന്‍ അസീസിയുടെ വധശിക്ഷ ഇറാന്‍ സുപ്രീം കോടതി ശരിവെച്ചിരുന്നു. ഈ വിധിക്കെതിരെ ഐക്യരാഷ്ട്ര സഭയടക്കം രംഗത്തുവന്നിരുന്നു.

More Stories from this section

family-dental
witywide