എസ് ജയശങ്കറെ നേരിട്ട് വിളിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍, പാക് പ്രധാനമന്ത്രിക്കും വിളിയെത്തി ; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ആശങ്ക, മധ്യസ്ഥത വഹിക്കാനും യുഎന്‍ തയ്യാർ

ന്യൂഡല്‍ഹി : ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷ സാധ്യതയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യയുമായും പാക്കിസ്ഥാനുമായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംസാരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പാക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തിയത്.

‘ഇന്ന് രാവിലെ, പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെബാസ് ഷെരീഫുമായി അദ്ദേഹം പ്രത്യേകം ടെലിഫോണില്‍ സംസാരിച്ചു, കൂടാതെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുബ്രഹ്‌മണ്യം ജയ്ശങ്കറുമായും അദ്ദേഹം സംസാരിച്ചു,’ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ഏപ്രില്‍ 22 ലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുവെന്നും ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍’ അദ്ദേഹം വലിയ ആശങ്ക പ്രകടിപ്പിച്ചുവെന്നും, കൂടാതെ ദാരുണമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടിയെന്നും ഡുജാറിക് കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷം ഒഴിവാക്കണമെന്നും ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎന്‍ ഒരുക്കമാണെന്നും സെക്രട്ടറി ജനറല്‍ അറിയിച്ചു. എന്നാല്‍ യുഎന്‍ ആവശ്യത്തോട് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read

More Stories from this section

family-dental
witywide