
എയിംസ് വരിക ആലപ്പുഴയിൽ തന്നെയെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന വിഷയങ്ങൾ ചർച്ചയാകുന്ന കലുങ്ക് സൗഹൃദ സംവാദ വേദിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ എയിംസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ ഉദ്ദേശത്തോടെ ആലപ്പുഴയിൽ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ എയിംസ് തൃശ്ശൂരിൽ സ്ഥാപിക്കും. ഇടുക്കിയിൽ 350 ഏക്കർ സ്ഥലം ലഭ്യമാക്കിയാൽ രാജ്യത്തെ തന്നെ വലിയ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സഭയിലടക്കം പലതവണ 2016 മുതൽ കേരളത്തിന് എയിംസ് വേണമെന്ന് ആവശ്യപ്പെടുകയും കേന്ദ്രമന്ത്രി ഉറപ്പുനൽകിയതുമാണ്. ആലപ്പുഴയ്ക്ക് വികസനത്തിന്റെ യോഗ്യത നേടി കൊടുക്കേണ്ടതിനിലാണ് എയിംസ് ആലപ്പുഴയിലെന്ന് പറയുന്നത്. 14 ജില്ലകളിൽ ഇടുക്കിയെക്കാൾ പിന്നിലാണ് ആലപ്പുഴ. ഇടുക്കിയിൽ 350 ഏക്കർ സ്ഥലം ലഭ്യമാക്കിയാൽ ഒരു പൊരുൾ നിർമ്മിതി നടപ്പാക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
തൃശൂർ കോർപ്പറേഷനിൽ നിന്ന് മേയർ എം.കെ വർഗീസും വർഗീസ് കണ്ടംകുളത്തിയും നടത്തുന്ന ഭരണം ഒഴിവാക്കിയാൽ തൃശ്ശൂർ നഗരത്തിൽ വികസനം എങ്ങനെ വരുമെന്ന് കാണിച്ചുതരാം. 1 കോടിയുടെ പ്രൊജക്ടാണ് നഗരത്തിൽ വരാൻ പോകുന്നതെന്നും ഇത്തവണ ബിജെപി ഭരണം ഉണ്ടായാൽ കൂടുതൽ വികസനങ്ങൾ കൊണ്ടു വരാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.