
ട്രംപ് ഭരണകൂടത്തിൻ്റെ ഷട്ട്ഡൗണിൽ അമേരിക്കയിലുടനീളം വിമാനങ്ങൾ വൈകുന്നു. സർക്കാർ ഷട്ട്ഡൗണിന്റെ ഭാഗമായി സ്റ്റാഫ് കുറവ് ആയതാണ് വിമാനങ്ങൾ വൈകാൻ പ്രധാന കാരണമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) പറഞ്ഞു. ഷട്ട്ഡൗൺ ഏഴാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോൾ, ബോസ്റ്റൺ, ഫിലാഡൽഫിയ, നാഷ്‍വിൽ, ഹ്യൂസ്റ്റൺ, ഷിക്കാഗോ, ലാസ് വെഗാസ് തുടങ്ങിയ വിമാനത്താവളങ്ങളിൽ വിമാനം വൈകുന്നുണ്ട്. വിമാനം നയിക്കുന്ന എയർ ട്രാഫിക് കൺട്രാളർമാരുടെ എണ്ണം കുറഞ്ഞതാണ് പ്രധാന പ്രശ്നം. യുഎസിലും യുഎസിലേക്ക് വരുന്നതും യുഎസിൽ നിന്ന് പുറപ്പെടുന്നതുമായ വിമാനങ്ങൾ വൈകിയിട്ടുണ്ട്.
ദിവസത്തിൽ 1,000-ത്തിലധികം വിമാനം കൈകാര്യം ചെയ്യുന്ന അമേരിക്കയിലെ തിരക്കേറിയ ഷിക്കാഗോയുടെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളം ചൊവ്വാഴ്ച രാത്രിയിൽ 9 മണിക്കൂറോളം നിയന്ത്രകരുടെ കുറവിൽ പ്രവർത്തിക്കുമെന്ന് CNN റിപ്പോർട്ട് ചെയ്തു. രാത്രി പുറപ്പെടുന്ന വിമാനങ്ങൾക്ക് ശരാശരി 41 മിനിറ്റ് ഗ്രൗണ്ട് ഡിലേ ഉണ്ടായിരുന്നതായി റിപ്പോർട്ട് പറയുന്നു.
നാഷ്‍വിൽ വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രിയിൽ 5 മണിക്കൂർ ആപ്രോച്ച് ഫസിലിറ്റി (വിമാനങ്ങൾ കൊണ്ടുവരാനും അയക്കാനുമുള്ള നിയന്ത്രണ കേന്ദ്രം) അടച്ചിട്ടിരുന്നു. അതിനാൽ വിമാനങ്ങൾ മെമ്പിസിലെ റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുമായി ചേർന്ന് ചർച്ച ചെയ്ത് ഇറങ്ങേണ്ടി വന്നു. ഇവിടെ ശരാശരി 2 മണിക്കൂർ വൈകിയതായും റിപ്പോർട്ട് പറയുന്നു.
തിങ്കളാഴ്ച കാലിഫോർണിയയിൽ ഷെഡ്യൂൾ ചെയ്ത എയർ ട്രാഫിക് കൺട്രോളർമാർ ജോലിക്ക് ഹാജരായില്ല. അതിനാൽ പൈലറ്റുമാർ തന്നെ റേഡിയോ വഴിയാണ് പരസ്പരം ആശയവിനിമയം നടത്തി റൺവേ ഉപയോഗം, ലാൻഡിംഗും ടെക്സിങ്ങും സുരക്ഷിതമായി ചെയ്യാൻ ശ്രമിച്ചത്. Common Traffic Advisory Frequency (CTAF) എന്ന സാധാരണയായി ചെറിയ വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന സംവിധാനം ഉപയോഗിച്ചാണ് വിമാനം നിയന്ത്രിച്ചത്.