ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷങ്ങളെക്കുറിച്ച് യുഎസിനോട് ചോദ്യവുമായി പാക് മാധ്യമ പ്രവര്‍ത്തകന്‍, എല്ലാം പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ്

വാഷിംഗ്ടണ്‍: ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷങ്ങളെക്കുറിച്ചുള്ള പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് ഒഴിവാക്കി. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിനിടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള ചോദ്യം ഒരു പാക് മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ചത്. എന്നാല്‍, ‘ഞാന്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ പോകുന്നില്ല. ആ സാഹചര്യത്തെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. ഡെപ്യൂട്ടി സെക്രട്ടറിയും പ്രസിഡന്റും സെക്രട്ടറിയും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്; അവര്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്”. എന്നായിരുന്നു ബ്രൂസ് വ്യക്തമാക്കിയത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇന്ത്യയ്ക്കൊപ്പം നില്‍ക്കുകയും എല്ലാത്തരം ഭീകരതയെയും ശക്തമായി അപലപിക്കുകയും ചെയ്തതായി ബ്രൂസ് പറഞ്ഞു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി യുഎസ് പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേട്ടില്‍ എത്തിയ വിനോദസഞ്ചാരികളെ ഭീകരര്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2019 ലെ പുല്‍വാമ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനുശേഷം താഴ്വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.

More Stories from this section

family-dental
witywide