പലസ്തീന്‍ അനുകൂല പ്രതിഷേധം നടന്നതിനിടെയുണ്ടായ അക്രമം: കാലിഫോര്‍ണിയ സര്‍വകലാശാലയ്ക്കെതിരെ കേസ്

വാഷിംഗ്ടണ്‍: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിനെതിരായി 2024-ല്‍ പലസ്തീന്‍ അനുകൂല പ്രതിഷേധം നടന്നതിനിടെയുണ്ടായ അക്രമത്തില്‍ ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയ്ക്കെതിരെ കേസ്.

പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, നിയമ നിരീക്ഷകര്‍, പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരടങ്ങുന്ന 35 പേരടങ്ങുന്ന സംഘമാണ് കേസ് ഫയല്‍ ചെയ്തത്.

മുഖംമൂടി ധരിച്ച അക്രമികള്‍ പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരുടെ ടെന്റ് ക്യാമ്പിനെ ലാത്തികളും വടികളും ഉപയോഗിച്ച് ആക്രമിച്ചു. മെയ് 1 ന് പുലര്‍ച്ചെ മൂന്ന് മണിക്കൂറോളം അക്രമം തുടര്‍ന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് അക്രമികളെ പിന്തിരിപ്പിച്ചത്. പിറ്റേന്ന് രാത്രി, നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് റെയ്ഡ് നടത്തി പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരായ 200-ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ആ രാത്രിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പങ്കെടുത്ത ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്നും പൊലീസും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും മണിക്കൂറുകളോളം ആക്രമണം നോക്കിനിന്നുവെന്നും ലോസ് ഏഞ്ചല്‍സ് സുപ്പീരിയര്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ചൂണ്ടിക്കാട്ടി.

കേസ് പരിശോധിക്കുകയാണെന്നും അതിലുന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ നിരസിക്കുന്നുവെന്നും കാലിഫോര്‍ണിയ സര്‍വകലാശാലയുടെ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.

More Stories from this section

family-dental
witywide