കാനഡയില്‍ വോട്ടെണ്ണല്‍ തുടങ്ങി; കാര്‍ണിക്ക് കരുത്തായി ആദ്യ ഫലസൂചനകള്‍

ഒട്ടാവ: അമേരിക്കയുടെ വ്യാപാര യുദ്ധത്തെയും കാനഡ് 51-ാം സംസ്ഥാനമാക്കുമെന്ന പിടിച്ചെടുക്കല്‍ ഭീഷണികളെയും നേരിടാന്‍ തങ്ങളുടെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കനേഡിയന്‍മാരുടെ വോട്ടെടുപ്പ് ഏകദേശം പൂര്‍ത്തിയായി.

വോട്ടെണ്ണല്‍ തുടങ്ങിയതോടെ ആദ്യ ഫല സൂചനകള്‍ നിലവിലെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. ലിബറലുകള്‍ വിജയിച്ചാല്‍, അത് കനേഡിയന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാടകീയമായ വഴിത്തിരിവുകളില്‍ ഒന്നായി മാറും.

മാര്‍ക്ക് കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടി 11 സീറ്റുകളില്‍ മുന്നിലാണ്, പിയറി പോളിവെറുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 5 സീറ്റുകളിലും മുന്നിലാണ്. എന്നാല്‍, ബ്ലോക്ക് ക്യുബ്‌കോയിസ് (ബി.ക്യു.), എ.എ.ഇ.വി., എന്നിങ്ങനെ മത്സരരംഗത്തുള്ള മറ്റ് പാര്‍ട്ടികള്‍ ഇതുവരെ ഒരു സീറ്റിലും മുന്നിലില്ല. നാല് അറ്റ്‌ലാന്റിക് കാനഡ പ്രവിശ്യകളിലും വോട്ടെടുപ്പ് ഔദ്യോഗികമായി അവസാനിച്ചിട്ടുണ്ട്.

ഒന്റാറിയോ പോലുള്ള പ്രധാന പ്രവിശ്യകളില്‍ പ്രാദേശിക സമയം രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് തന്നെ 7.3 ദശലക്ഷം കനേഡിയന്‍മാര്‍ വോട്ട് ചെയ്തു.

ഓരോ പോളിംഗ് സ്ഥലവും പോളിംഗ് അവസാനിച്ചതിന് ശേഷം അവരുടെ തിരഞ്ഞെടുപ്പ് ദിവസത്തെ വോട്ടുകള്‍ കൈകൊണ്ട് എണ്ണുകയും ഡിസ്ട്രിക്റ്റിന്റെ ലോക്കല്‍ ഇലക്ഷന്‍സ് കാനഡ ഓഫീസിലേക്ക് ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നതാണ് രീതി. തുടര്‍ന്ന് ഇലക്ഷന്‍സ് കാനഡ വെബ്സൈറ്റില്‍ ഫലങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ഫലങ്ങള്‍ നേരിട്ട് കനേഡിയന്‍ വാര്‍ത്താ ഏജന്‍സികളും പ്രസിദ്ധീകരിക്കും.
അതേസമയം, പ്രാഥമിക ഫലങ്ങള്‍ മാത്രമേ തിരഞ്ഞെടുപ്പ് രാത്രിയില്‍ ലഭ്യമാകൂ. തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ആദ്യ സെറ്റ് ഏപ്രില്‍ 29, രാവിലെ 10 മണിക്ക് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അന്തിമ, ഔദ്യോഗിക ഫലങ്ങള്‍ സാധാരണയായി തിരഞ്ഞെടുപ്പ് ദിവസത്തിന് ഏകദേശം ആറ് മാസത്തിന് ശേഷം മാത്രമേ ലഭ്യമാകൂ എന്ന് ഇലക്ഷന്‍സ് കാനഡ പറയുന്നു.

More Stories from this section

family-dental
witywide