
വാഷിംഗ്ടൺ: അമേരിക്കൻ സന്ദര്‍ശനത്തിനെത്തിയ പാകിസ്താന്റെ സൈനിക മേധാവി അസിം മുനീറിനെതിരെ പ്രതിഷേധം. അതിശക്തമായ മുദ്രാവാദ്യം മുഴക്കിയാണ് പ്രതിഷേധക്കാർ പാക് സൈനിക മേധാവിയെ സ്വീകരിച്ചത്. .‘കൂട്ടക്കൊലപാതകീ, നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’, ‘ഏകാധിപതീ, നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് അസീം മുനിറിനെതിരെ പ്രതിഷേധിച്ചത്. അമേരിക്കയിലെ പ്രതിഷേധത്തിന്റെ വിഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
അസിമിന്റെ ചിത്രത്തോടുകൂടി, ‘കൂട്ടക്കൊലപാതകീ, നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’, ‘നിങ്ങളുടെ സമയം അടുത്തുകഴിഞ്ഞു’, ‘തോക്കിന്‍മുനയില്‍ ജനാധിപത്യം തകര്‍ന്നുവീഴുന്നു’, ‘പാകിസ്താന്‍ ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കും’ എന്നിങ്ങനെയുള്ള ഡിജിറ്റല്‍ പോസ്റ്ററുകളാണ് ഹോട്ടലിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതായി വൈറല്‍ വീഡിയോയില്‍ കാണാനാവുക.
കാറിനുപിന്നാലെ ഹോട്ടലിലേക്ക് കടക്കുന്ന പ്രതിഷേധക്കാര്‍ അസിമിനെതിരെ മുദ്രാവാക്യം മുഴക്കുന്നതും ശാപവാക്കുകള്‍ ചൊരിയുന്നതും വീഡിയോയില്‍ കാണാനാവും. പാകിസ്താനെ സ്വതന്ത്രമാക്കൂ. സാധാരണക്കാരെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു അസിം മുനീര്‍,’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും ഉയർന്നു കേൾക്കാം.
അമേരിക്കയുമായുള്ള സൈനിക, തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് മുനീർ വാഷിംഗ്ടണിൽ എത്തിയത്.