
ന്യൂഡൽഹി: കേരളത്തിന്റെ വനയോര പ്രദേശങ്ങളിലെല്ലാം കൃഷിക്കും മനുഷ്യർക്കും ഭീഷണിയായി നിലകൊള്ളുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ അധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും കേന്ദ്രം പരിഗണിക്കില്ല.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്. നിലന്പൂരിൽ കാട്ടുപന്നിയെ പിടിക്കാനായ വച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഇന്നലെ ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു. വന്യമൃഗ ശല്യം മനുഷ്യ ജീവനെടുക്കുന്ന സംഭവം കേരളത്തിൽ ആവർത്തിക്കുകയും സർക്കാരിനെതരെ രൂക്ഷമായ ജനരോഷം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
Wild boar is a protected animal says Environment Ministry