വ്യാജ പരാതി നല്‍കിയിട്ട് ഒന്നും നേടാനില്ല, തിങ്കളാഴ്ച ഫെഫ്കയ്ക്ക് മുന്നില്‍ ഹാജരാകും: ഉണ്ണി മുകുന്ദനെതിരായ പരാതിയിലുറച്ച് മുന്‍ മാനേജര്‍

കൊച്ചി : നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയില്‍ ഉറച്ച് താരത്തിന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. കൂടുതല്‍ വിശദീകരണവുമായെത്തിയ വിപിന്‍ താന്‍ പരാതിയിലുന്നയിച്ച കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചതായും വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും വിപിന്‍ പറഞ്ഞു.

വ്യാജ പരാതി നല്‍കിയിട്ട് തനിക്കൊന്നും നേടാനില്ലല്ലോ എന്നും തിങ്കളാഴ്ച ഫെഫ്കയ്ക്ക് മുന്നില്‍ താന്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല തനിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സിനിമ മേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്ത് വരുന്നുണ്ടെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നീതി തേടി ഡി.ജി.പിക്കും, എ.ഡി.ജി പിക്കും പരാതി നല്‍കിയതായി നടന്‍ ഉണ്ണി മുകുന്ദനും പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നീതി തേടി ബഹുമാനപ്പെട്ട ഡി ജി പിക്കും, എ ഡി ജിപിക്കും ഔദ്യോഗിക പരാതി സമര്‍പ്പിച്ചിട്ടുണ്ട്. യാത്രയുടെ അവസാനം, സത്യം വിജയിക്കും എന്നാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്.

More Stories from this section

family-dental
witywide