ഷഹബാസിന്റെ കൊലയാളികള്‍ പരീക്ഷയെഴുതുമോ ? ഒബ്സര്‍വേഷന്‍ ഹോമിന് മുമ്പില്‍ പ്രതിഷേധം ശക്തം, വന്‍ പൊലീസ് സന്നാഹം

താമരശ്ശേരി : താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധം ശക്തം. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിനെതിരെയാണ് പ്രതിഷേധം. പ്രതികളായ വിദ്യാര്‍ഥികളെ പാര്‍പ്പിച്ച വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിന് മുമ്പില്‍ രാവിലെ മുതലേ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ കാത്തുനില്‍ക്കുന്നുണ്ട്. വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ സുരക്ഷയ്ക്കായുള്ളത്.

ആദ്യം പ്രതിഷേധവുമായെത്തിയ കെ. എസ്.യു പ്രവര്‍ത്തകരെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, സംസ്ഥാന കമ്മിറ്റി അംഗം അര്‍ജുന്‍ പൂനത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ ചാലില്‍, മെബിന്‍ പീറ്റര്‍, ഫിലിപ്പ് ജോണ്‍,ശേഷ ഗോപന്‍, നൂര്‍ നിഹാദ്, ജോര്‍ജ് കെ ജോസ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

എം. എസ്. എഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാരെ പൊലീസ് തടയാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷമുണ്ടായി.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്‍പാകെ ഹാജരാക്കിയ അഞ്ചുവിദ്യാര്‍ഥികളെയും വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍ഡ്ചെയ്തു. മുഴുവന്‍പേരുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി അവര്‍ക്ക് സ്‌കൂളില്‍വെച്ച് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയിരുന്നു. പരീക്ഷയ്ക്ക് ശേഷം തിരികേ ഒബ്സര്‍വേഷന്‍ ഹോമില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം.

More Stories from this section

family-dental
witywide