
നിലമ്പൂരിലെ ഇടത് സ്ഥാനാർഥി എം സ്വരാജിനെ അഭിനന്ദിച്ച് എഴുത്തുകാരി കെ ആർ മീര രംഗത്ത്. അവഹേളനവും സ്വഭാവഹത്യയുമാണ് രാഷ്ട്രീയപ്രവർത്തനം എന്ന് വിശ്വസിച്ച് എഫ് ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻ കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ച് പറഞ്ഞുകൊണ്ട് പ്രചാരണം തുടങ്ങിയതിന് എം സ്വരാജിന് നന്ദിയെന്നാണ് മീര ഫേസ്ബുക്കിൽ കുറിച്ചത്. മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിന് പ്രത്യേകം അഭിനന്ദനമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ന് ഉച്ചയോടെയാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജിനെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി സി പി എം പ്രഖ്യാപിച്ചത്. പാര്‍ട്ടി ചിഹ്നത്തിലാകും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് മത്സരിക്കുക. എ കെ ജി സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടി സ്ഥാനാര്‍ഥിക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ ഉണ്ടായതായാണ് വിവരം. പല സ്വതന്ത്രന്മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.