ശരീഫ് ഉസ്മാൻ ഹാദിയുടെ സംസ്കാരത്തിൽ മുഹമ്മദ്‌ യൂനുസ്: ‘ഹാദിയുടെ ആദർശങ്ങൾ പിന്തുടരും, സ്വപ്നം സാക്ഷാത്കരിക്കും’

ധാക്ക: കഴിഞ്ഞ ആഴ്ച അജ്ഞാത അക്രമികളുടെ വെടിയേറ്റ് മരിച്ച പ്രമുഖ യുവ നേതാവും 2024 വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയുമായ ശരീഫ് ഉസ്മാൻ ഹാദിയുടെ സംസ്കാര ചടങ്ങിൽ ബംഗ്ലദേശ് പ്രധാന ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പങ്കെടുത്തു. ശനിയാഴ്ച ജാതീയ പാർലമെന്റ് ഭവനത്തിന്റെ സൗത്ത് പ്ലാസയിൽ നടന്ന ജനാസ നമസ്കാരത്തിന് മുമ്പ് ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്ത യൂനുസ്, ഹാദിയുടെ ആദർശങ്ങളും സ്വപ്നങ്ങളും പിന്തുടരുമെന്നും തലമുറകളിലേക്ക് എത്തിക്കുമെന്നും ഉറപ്പ് നൽകി.

“പ്രിയപ്പെട്ട ഉസ്മാൻ ഹാദി, ഞങ്ങൾ ഇവിടെ വന്നത് നിങ്ങളോട് വിടപറയാനല്ല. നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിലാണ്. ബംഗ്ലദേശ് നിലനിൽക്കുന്നിടത്തോളം നിങ്ങൾ എല്ലാ ബംഗ്ലദേശികളുടെയും ഹൃദയത്തിൽ ഉണ്ടാകും. ആരും നിങ്ങളെ അവിടെനിന്ന് നീക്കം ചെയ്യില്ല,” യൂനുസ് പറഞ്ഞു. ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടിയ ഈ ഒത്തുചേരൽ ഒരു വിടവാങ്ങലല്ല, മറിച്ച് ഒരു പ്രതിജ്ഞയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹാദി പറഞ്ഞത് നിറവേറ്റുമെന്നും ബംഗ്ലദേശിന്റെ തലമുറകൾ അത് തുടരുമെന്നും യൂനുസ് ഉറപ്പ് നൽകി.

ഹാദിയുടെ മനുഷ്യസ്നേഹം, ജീവിതരീതി, ജനങ്ങളുമായുള്ള ഇടപെടൽ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ എന്നിവയെല്ലാം സ്വീകരിക്കുമെന്നും യൂനുസ് പ്രഖ്യാപിച്ചു. ഹാദി നൽകിയ മന്ത്രം എന്നും ബംഗ്ലദേശികളുടെ കാതുകളിൽ അലയടിക്കുമെന്നും ലോകത്തിന് മുമ്പിൽ തലയുയർത്തി നിൽക്കുമെന്നും ആരുടെ മുമ്പിലും തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും അതിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തണമെന്ന് കാണിച്ചുതന്നുവെന്നും യൂനുസ് അനുസ്മരിച്ചു. ദേശീയ ശോകദിനമായി പ്രഖ്യാപിച്ച ശനിയാഴ്ച ഹാദിയെ ഢാക്ക യൂണിവേഴ്സിറ്റി സെൻട്രൽ മസ്ജിദിൽ ജാതീയ കവി കാസി നസ്രുൾ ഇസ്ലാമിന്റെ കബറിനോട് ചേർന്ന് അടക്കം ചെയ്തു.

More Stories from this section

family-dental
witywide