ഇറാനിൽ നിന്നും പെട്രോളിയം ഉത്പ്പന്നങ്ങളുടെ ഇറക്കുമതി: യുഎസ് വിവരങ്ങൾ തേടിയതായി അദാനി

ന്യൂഡൽഹി : ഇറാനിൽ നിന്നുള്ള പെട്രോളിയം ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിൻ്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ (OFAC) വിവരങ്ങൾ തേടിയതായി അദാനി എന്റർപ്രൈസസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.

കഴിഞ്ഞ ജൂണിൽ വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടാണ് ഈ അന്വേഷണത്തിന് ആധാരം. ഇറാൻ ഉപരോധം ലംഘിച്ച് അദാനി ഗ്രൂപ്പ് ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) ഇറക്കുമതി ചെയ്തു എന്നായിരുന്നു റിപ്പോർട്ടിലെ ആരോപണം. ഫെബ്രുവരി 4-നാണ് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഔദ്യോഗിക കത്ത് (RFI) കമ്പനിക്ക് ലഭിച്ചത്.

ആരോപണങ്ങൾ അദാനി എന്റർപ്രൈസസ് നിഷേധിച്ചിട്ടുണ്ട്. എങ്കിലും മുൻകരുതൽ നടപടിയെന്ന നിലയിൽ ഇറാനിൽ നിന്നുള്ള എല്ലാ എൽപിജി ഇറക്കുമതിയും കമ്പനി നിർത്തിവെച്ചു. യുഎസ് ഏജൻസിയുമായി കമ്പനി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ അന്വേഷണം നിലവിൽ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇറാൻ എണ്ണ വ്യാപാരത്തിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, ഇത്തരം ഇടപാടുകൾ നടത്തുന്ന കമ്പനികൾക്ക് ആഗോളതലത്തിൽ സാമ്പത്തിക നിയന്ത്രണങ്ങൾ നേരിടേണ്ടി വരാറുണ്ട്.

Adani says US seeks information on imports of petroleum products from Iran

More Stories from this section

family-dental
witywide