
ന്യൂഡൽഹി: കഴിഞ്ഞ ജൂണിൽ അഹമ്മദാബാദിൽ വെച്ച് തകർന്ന എയർ ഇന്ത്യ വിമാനത്തിന് അപകടത്തിന് മുൻപ് തന്നെ ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണ റിപ്പോർട്ട്. വിമാനം സർവീസിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ തകരാറുകൾ ഉണ്ടായിരുന്നതായി യു എസ് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ ഏവിയേഷൻ സേഫ്റ്റി (എഫ്ഒഎസ്)യുടെ റിപ്പോർട്ടിൽ പറയുന്നു.
ബോയിംങ് ഡ്രീംലൈനർ ആദ്യമായി പറന്നത് 2013 അവസാനമാണ്. 2014-ന്റെ തുടക്കത്തിലാണ് എയർ ഇന്ത്യ ഇത് സർവീസിൽ ഉൾപ്പെടുത്തിയത്. ആദ്യ ദിവസം മുതൽ തന്നെ വിമാനത്തിന് തകരാറുണ്ടായിരുന്നു. 2022 ജനുവരിയിൽ ഉയർന്ന വോൾട്ടേജ് എൻജിൻ പവർ വിതരണം ചെയ്യുന്ന അഞ്ച് പാനലുകളിൽ ഒന്നായ പി100 പവർ ഡിസ്ട്രിബ്യൂഷൻ പാനലിന് തീപിടിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. കൂടാതെ, ഇലക്ട്രോണിക്‌സ്, സോഫ്റ്റ്‌വെയർ തകരാറുകൾ, സർക്യൂട്ട് ബ്രേക്കറുകൾ ട്രിപ്പ് ചെയ്തത്, വയറിങ് കേടുപാടുകൾ, പവർസിസ്റ്റം ഘടകങ്ങളുടെ അമിതമായ ചൂട് തുടങ്ങിയ തകരാറുകൾ ഉണ്ടായിരുന്നതായാണ് എഫ് ഒ എസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
Air India plane that crashed in Ahmedabad reportedly had serious technical issues













