
വാഷിംഗ്ടൺ: ഇറാനിലെ നിലവിലെ സംഘർഷാവസ്ഥ പരിഗണിച്ച്, അവിടെയുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വീണ്ടും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനുമായി നയതന്ത്ര ബന്ധമില്ലാത്തതിനാൽ, അടിയന്തര സാഹചര്യങ്ങളിൽ തുർക്കി അല്ലെങ്കിൽ അർമേനിയ വഴിയുള്ള കരമാർഗ്ഗമോ വിമാനമാർഗ്ഗമോ ഉപയോഗിച്ച് പുറത്തുകടക്കാനാണ് നിർദ്ദേശം.
എല്ലാ അമേരിക്കൻ പൗരന്മാരോടും ഉടൻ രാജ്യം വിടാനാണ് ഇറാനിലെ യുഎസ് എംബസി ഉത്തരവിട്ടിരിക്കുന്നത്. മേഖലയിലുടനീളമുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നുണ്ടെന്നും അക്രമാസക്തമാകാമെന്നും, അറസ്റ്റുകളും പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുന്നറിയിപ്പ് നൽകി. ഇറാനിലെ സ്ഥിതി ഇപ്പോഴും അസ്ഥിരമാണെന്നും അമേരിക്കൻ പൗരന്മാരോട് അടിയന്തര മുൻകരുതലുകൾ എടുക്കാനും യുഎസ് കർശന നിർദേശം നൽകിയിട്ടുണ്ട്.
Iran: Protests across Iran are escalating. Increased security measures, road closures, public transportation disruptions, and internet blockages are ongoing. Airlines continue to limit or cancel flights to and from Iran, with several suspending service until Friday, January 16.… pic.twitter.com/AneGPdfn6I
— TravelGov (@TravelGov) January 12, 2026
അതേസമയം, ഇറാനിലുടനീളം പ്രതിഷേധങ്ങൾ രൂക്ഷമാകുകയാണ്. വർദ്ധിച്ചുവരുന്ന സുരക്ഷാ നടപടികൾ, റോഡ് അടച്ചിടൽ, പൊതുഗതാഗത തടസ്സങ്ങൾ, ഇന്റർനെറ്റ് തടസ്സങ്ങൾ എന്നിവ തുടരുകയാണ്. ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പരിമിതപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്നത് വിമാനക്കമ്പനികൾ തുടരുന്നു, ജനുവരി 16 വെള്ളിയാഴ്ച വരെ നിരവധി സേവനങ്ങൾ നിർത്തിവച്ചിട്ടുണ്ട്. യുഎസ് പൗരന്മാർ തുടർച്ചയായ ഇന്റർനെറ്റ് തടസ്സങ്ങൾ പ്രതീക്ഷിക്കണം, ബദൽ ആശയവിനിമയ മാർഗങ്ങൾ ആസൂത്രണം ചെയ്യണം, സുരക്ഷിതമാണെങ്കിൽ, അർമേനിയയിലേക്കോ തുർക്കിയെയിലേക്കോ കരമാർഗ്ഗം ഇറാനിൽ നിന്ന് പുറപ്പെടുന്നത് പരിഗണിക്കണം’-യുഎസ് അറിയിച്ചു.
Americans in Iran to leave country via Armenia or Turkey as threat of renewed attack looms














