22 ഇന്ത്യൻ നാവികരുള്ള എംവി അരുണ ഹുല്യ ചരക്ക് കപ്പൽ നൈജീരിയയിൽ കസ്റ്റഡിയിൽ; കൊക്കൈൻ കടത്തിയെന്നാരോപണം

ലാഗോസ്: 22 ഇന്ത്യൻ നാവികർ അടങ്ങുന്ന ചരക്ക് കപ്പൽ എംവി അരുണ ഹുല്യ നൈജീരിയയിൽ പിടിയിൽ. 31.5 കിലോഗ്രാം കൊക്കൈൻ കടത്തിയെന്ന് ആരോപിച്ചാണ് കപ്പൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ലാഗോസിലെ പ്രധാന തുറമുഖത്താണ് കപ്പൽ പിടിച്ചിട്ടിരിക്കുന്നതെന്ന് നൈജീരിയയിലെ ഡ്രഗ് എൻഫോഴ്‌സ്മെൻ്റ് ഏജൻസി വക്താവ് ഫെമി ബബഫെമി അറിയിച്ചു. മയക്കുമരുന്ന് ഉൽപ്പാദിപ്പിച്ച് യൂറോപ്പിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്ന പ്രധാന ഇടമാണ് നൈജീരിയ.

ബ്രസീലിൽ നിന്ന് ലാഗോസിലേക്ക് 20 കിലോഗ്രാം കൊക്കൈയ‌്നുമായി വന്ന 20 ഫിലിപ്പീൻ നാവികരെ നവംബറിൽ നൈജീരിയയിൽ ഡ്രഗ് എൻഫോഴ്സ്മെൻ്റ് ഏജൻസി കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിവരം. ലാഗോസ് തീരത്ത് കപ്പലിൽ ആയിരം കിലോ കൊക്കൈൻ കണ്ടെത്തിയ സംഭവത്തിൽ അമേരിക്ക-ബ്രിട്ടീഷ സുരക്ഷാ ഏജൻസികൾക്കൊപ്പം മയക്കുമരുന്ന് മാഫിയക്കെതിരെ നൈജീരിയ ഡ്രഗ് എൻഫോഴ്‌മെൻ്റ് ഏജൻസി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതാണ് ലാഗോസ് തീരത്തെ തുടർച്ചയായ മയക്കുമരുന്ന് വേട്ടയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.

Cargo ship MV Aruna Hulya with 22 Indian sailors detained in Nigeria; Accused of trafficking cocaine