അമേരിക്കയിലെ കാലിഫോർണിയ തടാകത്തിൽ കര്‍ണാടക സ്വദേശിയായ 22കാരൻ സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെത്തിയതായി സാൻ ഫാൻസി കോയിലെ Consulate General of India സ്ഥിരീകരിച്ചതിന് പിന്നാലെ, വാർത്ത അംഗീകരിക്കാൻ കഴിയാതെ ബെംഗളൂരുവിലുള്ള മാതാപിതാക്കൾ. “അവൻ മരിച്ചതായി ഞങ്ങൾ വിശ്വസിക്കുക അമ്മ സ്വന്തം കണ്ണാൽ മൃതദേഹം കണ്ടാൽ മാത്രമേയുള്ളൂ. അതുവരെ ഞങ്ങൾ അവൻ ജീവനോടെയാണെന്ന് തന്നെയാണ് കരുതുന്നത്,” എന്ന് സാകേതിൻ്റെ പിതാവ് ശ്രീനിവാസയ്യ തമ്മന്നഗൗഡ പറഞ്ഞു. കര്‍ണാടക എംഎൽസി ആരതി കൃഷ്ണ ഞായറാഴ്ച വീട്ടിലെത്തി സന്ദർശിച്ചപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സാകേതിന്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്ന് കോൺസുലേറ്റ് ഉറപ്പ് നൽകിയിട്ടും മാതാപിതാക്കൾക്ക് അമേരിക്കയിലേക്ക് നേരിട്ട് പോകാനാണ് ആഗ്രഹം. മകന്റെ മൃതദേഹം സ്വന്തം കണ്ണാൽ കാണണമെന്നാണ് അവരുടെ ആവശ്യം. മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച കുടുംബം വീട്ടിലെത്തിയ മറ്റ് സർക്കാർ ഉദ്യോഗസ്ഥരെയും തിരികെ പോകാൻ ആവശ്യപ്പെട്ടു. എൻആർഐ ഫോറം ഓഫ് കര്‍ണാടകയുടെ ഡെപ്യൂട്ടി ചെയർപേഴ്സൺ കൂടിയായ ആരതി കൃഷ്ണയ്ക്ക് മാത്രമാണ് കുടുംബത്തെ കാണാൻ അനുമതി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
“കുടുംബം ഇപ്പോഴും വിശ്വസിക്കാൻ തയ്യാറല്ല. മകൻ മനസ്സുറച്ച വ്യക്തിയായിരുന്നു എന്നാണ് അവർ പറയുന്നത്. മൃതദേഹം നാട്ടിലെത്തിക്കണമെന്ന് അല്ല, തങ്ങളാണ് അമേരിക്കയിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്,” എന്ന് ആരതി കൃഷ്ണ വ്യക്തമാക്കി. സാകേത് ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷയിൽ, അടിയന്തര വിസ ലഭ്യമാക്കാൻ ഇന്ത്യൻ സർക്കാരിന്റെ സഹായവും കുടുംബം തേടിയിട്ടുണ്ട്. 2025 സെപ്റ്റംബർ 4 നാണ് സാകേത് അമേരിക്കയിലേക്ക് പോയത്. അതിന് മുമ്പ് ചെന്നൈയിലെ IIT Madrasൽ കെമിക്കൽ എൻജിനീയറിംഗിൽ ബിടെക് പൂർത്തിയാക്കിയിരുന്നു. തുടർന്ന് അമേരിക്കയിലെ University of California, Berkeleyയിൽ കെമിക്കൽ ആൻഡ് ബയോമോളികുലാർ എൻജിനീയറിംഗിൽ ബിരുദാനന്തര പഠനം നടത്തി വരികയായിരുന്നു. ഫെബ്രുവരി 8നാണ് സാകേത് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. അമ്മയെ വിളിച്ചെങ്കിലും അവർ ജോലി സംബന്ധമായി തിരക്കിലായതിനാൽ ഫോൺ എടുക്കാനായില്ല. തുടർന്ന് ഇളയ സഹോദരനുമായി സംസാരിച്ചതിന് ശേഷം ഫോൺ വെക്കുകയായിരുന്നുവെന്നും ആരതി കൃഷ്ണ പറഞ്ഞു.
ഫെബ്രുവരി 9ന് ശേഷം ഫോൺ കോളുകൾക്ക് പ്രതികരിക്കാത്തതിനെ തുടർന്ന് പഠന തിരക്കായിരിക്കാമെന്ന് കുടുംബം കരുതുകയായിരുന്നു. എന്നാൽ ഫെബ്രുവരി 12ന് റൂംമേറ്റായ ബനീത് സിംഗ് സാകേതിനെ കാണാതായതായി എന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. സാകേതിന് മാതാപിതാക്കളും ഇളയ സഹോദരനും മാത്രമാണ് ഉള്ളത്. പിതാവ് ചെറുകിട വ്യാപാരിയും മാതാവ് സംസ്ഥാന സർക്കാർ ജീവനക്കാരിയുമാണ്.
Death of Saket Srinivasaiah in US; Indian student’s parents seek emergency visa, ‘We believe he is alive’














